ഭുവനേശ്വർ: എല്ലാവരോടും സനേഹം…… ആരോടും പക്ഷഭേദമില്ലാത…..കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു….ദ്രൗപതി മുർമുവിനെക്കുറിച്ച് പറയുമ്പോൾ ശ്രീ അരബിന്ദോ ഇൻഗ്രൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് സെന്ററിലെ കെയർ ടേക്കറായ ദിലീപ് ഗിരിയുടെ മുഖത്ത് ആഹ്ലാദം മാത്രം. 1994-97 വരെ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു മുർമു.
മുർമുവിന് എല്ലാവരും ഒരുപോലെയായിരുന്നു. മുർമു അദ്ധ്യാപികയായിരിക്കുമ്പോൾ മകളും ഇവിടെയാണ് പഠിച്ചിരുന്നത്. എന്നാൽ മകൾക്ക് പ്രത്യേക പരിഗണന മുർമു നൽകിയിരുന്നില്ല. എല്ലാവരെയും തുല്യരായായിരുന്നു മുർമു കണ്ടത്. അത് അദ്ധ്യാപകർ ആയാലും,കുട്ടികൾ ആയാലും തങ്ങളെപ്പോലുള്ള ജീവനക്കാർ ആയാലും- ദിലീപ് ഗിരി പറഞ്ഞു.
എല്ലാവരുടെയും ജന്മദിനത്തിൽ മധുരം മുർമുവിന്റെ വകയായിരുന്നുവെന്നും ദിലീപ് ഗിരി ഓർക്കുന്നു. എല്ലാ വിദ്യാർത്ഥികളുടെയും ജന്മദിനത്തിൽ മുർമു അവർക്ക് മിഠായി നൽകാറുണ്ടായിരുന്നു. അദ്ധ്യാപകരുടെ ജന്മദിനങ്ങളിലും ഇത് പതിവാണ്. എന്തിനേറേ പറയുന്നു തന്റെ ജന്മദിനത്തിൽ തനിക്കും മുർമു മിഠായി വാങ്ങി തന്നിട്ടുണ്ടെന്നും ദിലീപ് ഗിരി കൂട്ടിച്ചേർത്തു.
Comments