ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയ്‌ക്കെതിരായ വിമർശനം ആവർത്തിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങളുടെ ജോലികൾ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. ഭൂമിക്ക് മേൽ ഞങ്ങൾക്കുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ നഷ്ടമായി. ഇപ്പോൾ കശ്മീരിൽ സൈന്യത്തിനാണ് പ്രാധാന്യമെന്ന് മെഹബൂബ ആരോപിച്ചു.
ജമ്മു എയിംസ്, കശ്മീർ എയിംസ് എന്നിവയുമായി ബന്ധപ്പെട്ട കരാറുകൾ മുഴുവൻ പുറം നാട്ടുകാർക്ക് നൽകുകയാണ്. ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മെഹബൂബ ആരോപിച്ചു.
കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ. അവിടെ ആയുധ പരിശീലനമൊന്നും നടക്കുന്നില്ല. സർക്കാർ ഭൂമിയിലുള്ള ഈ സ്ഥാപനങ്ങൾ എന്തിനാണ് അടച്ച് പൂട്ടിയത്? മദ്രസ അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണെന്നും മെഹബൂബ പറയുന്നു.
കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖിനെയും മെഹബൂബ ന്യായീകരിച്ചു. ഷൗക്കത്തിന്റേത് കസ്റ്റഡി മരണമാണെന്ന ഭീകരവാദികളുടെ നിലപാട് മെഹബൂബ ആവർത്തിച്ചു. കശ്മീരിലെ യുവാക്കൾ ആയുധം എടുക്കുന്നത് അവസാനിപ്പിക്കണം. നിങ്ങളെ കൊന്നാൽ പട്ടാളക്കാർക്ക് പണം കിട്ടും. അതിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മെഹബൂബ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വലിയ തോതിൽ ആക്രമണങ്ങൾ നടത്തരുതെന്നും, മൗലവിമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
Comments