‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഒരു ഹിന്ദു സിനിമ തന്നെയെന്ന് രാമസിംഹൻ. തൂവൂരിൽ പൊലിഞ്ഞ ആത്മാക്കൾ എന്നെന്നേക്കുമായി കുഴിച്ചു മൂടപ്പെടേണ്ടവരല്ല എന്നും അങ്ങനെ ചിലർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ധത ബാധിച്ചവർ തങ്ങളുടെ പദവി കൊണ്ടും രാഷ്‌ട്രീയ പിൻബലം കൊണ്ടും ചിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്. താൻ ചെയ്യുന്നത് കടമയാണ്. തൂവൂരിലെ ആത്മാക്കൾക്ക് വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ എതിർക്കുന്നവർക്കും ചിത്രം റിലീസ് ചെയ്യിപ്പിക്കാതെയിരിക്കാൻ ശ്രമിക്കുന്നവർക്കും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാമസിംഹൻ.
‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ ഇറങ്ങരുതെന്നുള്ള നിലപാടിൽ രാമസിംഹനെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് സ്വന്തം മനസ്സാക്ഷിയേയും ധർമ്മത്തെയും തോൽപ്പിക്കുന്നതിന് തുല്യമാണെന്ന് രാമസിംഹൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തൂവൂരിലെ ആത്മാക്കൾക്ക് വോട്ടില്ലാത്തകൊണ്ട് അവർക്ക് വേണ്ടി ആരും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കുന്നില്ല. തോൽപ്പിക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ തോറ്റും പോകും. തന്റെ പൂർവ്വികരുടെ ആത്മാക്കൾ ശാന്തികിട്ടാതെ അലയുമ്പോഴും അവരുടെ ഘാതകരുടെ ചെരുപ്പ് നക്കിത്തുടച്ച് മതേതരം വിളമ്പുകയാണ് പലരുമെന്ന് രാമസിംഹൻ വിമർശിച്ചു.
പ്രതിരോധത്തിന്റെ കോട്ടകൾ ഉയരുമ്പോൾ അതിന്റെ ചുവട്ടിൽ നിന്ന് കല്ലുവലിച്ച് ഊരുന്നവർക്ക് താത്കാലികം ആശ്വസിക്കാമെന്നും താൻ തോൽക്കില്ലെന്നും രാമസിംഹൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ട് വർഷമായി സിനിമയുടെ ഓരോ ഘട്ടത്തിലും ചിലർ തോൽപ്പിക്കാൽ ശ്രമിച്ചു. പക്ഷെ പുഴ ഒഴുകുക തന്നെ ചെയ്യുമെന്നും ഇത് ഒരു പ്രോ ഹിന്ദു സിനിമ തന്നെയാണ്. സ്വാഭിമാനികളായ ഹിന്ദുവിന്റെ സിനിമയാണിത്, അവന്റെ വിയർപ്പ് കൊണ്ട് പടുത്തുയർത്തിയ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments