ലക്നൗ : ഉത്തർപ്രദേശിലെ ബാൻകി ബിഹാരി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാര്യക്കും വൃന്ദാവനിലെ വിധവകൾക്കും ഒപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ശേഷം വിധവകളിൽ ചിലർ രാഷ്ട്രപതിക്ക് തിലകം ചാർത്തുകയും ദീർഘായുസ്സ് നേരുകയും ചെയ്തു.
യുപി ഗവർണർ ആനന്ദി ബെൻ പട്ടേലും,മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് അദ്ദേത്തെ സ്വീകരിച്ചത്.പൂജയിലുട നീളം ഭക്തിപൂർവ്വം നിന്നിരുന്ന അദ്ദേഹം ക്ഷേത്രത്തിന് കാഴ്ച സമർപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ക്ഷേത്രത്തിലെ ആചാര്യ അവധേഷ് ബാദലുമായി ചർച്ചകൾ നടത്തി.
വൃന്ദാവനത്തിലെ നിരാലംബരായ വിധവകൾക്കൊപ്പം പൂജ നടത്താൻ കഴിഞ്ഞതിൽ സംതൃപ്തി ഉണ്ടെന്ന് ക്ഷേത്ര ദർശനനത്തിന് ശേഷം രാഷ്ട്രപതി പറഞ്ഞു. അതേസമയം ക്ഷേത്ര ഭരണാധികാരികളിൽ നിന്ന് വിധവകൾക്ക് ലഭിക്കുന്ന മര്യാദയും അദ്ദേഹം വിലയിരുത്തിയിരുന്നു.
ലോകത്താകമാനമുള്ള കൃഷ്ണ ഭക്തരുടെ തീർത്ഥാടന കേന്ദ്രമാണ് വൃന്ദാവനിലെ ബൻകി ബിഹാരി ക്ഷേത്രം . പല രാഷ്ട്രീയ നേതാക്കളും ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുക പതിവാണ്. 1860 ലാണ് ബൻകി ബിഹാരി ക്ഷേത്രം പണിക്കഴിപ്പിച്ചത്. രാജസ്ഥാനി വാസ്തുവിദ്യാ ശൈലിയിൽ കൃഷ്ണ ഭക്തനായിരുന്ന സ്വാമി ഹരിദാസാണ് നിർമ്മാണത്തിന് പിന്നിൽ . ശേഷം 1921-ൽ സ്വാമി ഹരിദാസിന്റെ ശിഷ്യന്മാർ ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തിരുന്നു.
Comments