ജയ്പൂർ: ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മത തീവ്രവാദികൾ തലയറുത്ത് കൊലപ്പെടുത്തിയ കനയ്യ ലാലിന് നേരത്തെ ഭീഷണി നിലനിന്നിരുന്നതായി പ്രദേശവാസികൾ. അഞ്ച് ദിവസങ്ങൾക്ക് മുൻപുതന്നെ മതതീവ്രവാദികൾ കൊലപ്പെടുത്തുമെന്ന് കനയ്യലാലിനെ ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിന്റെ അനാസ്ഥ മൂലമാണ് കനയ്യ ലാലിന് ജീവൻ നഷ്ടമായതെന്നും പ്രദേശവാസികൾ ആരോപിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കനയ്യ ലാൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസ് എടുക്കുകയോ കനയ്യ ലാലിന് സുരക്ഷ നൽകുകയോ ചെയ്തില്ല. കഴിഞ്ഞ അഞ്ച് ദിവസവും തയ്യൽ കട തുറന്നില്ല. പോലീസ് സുരക്ഷ നൽകിയിരുന്നുവെങ്കിൽ കനയ്യ കൊല്ലപ്പെടില്ലായിരുന്നു. പോലീസ് അനാസ്ഥയാണ് കനയ്യ ലാൽ കൊല്ലപ്പെടാൻ കാരണമെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
നൂപുർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിനാണ് കനയ്യ ലാലിനെ തലയറുത്ത് കൊലപ്പെടുത്തിയത്. തയ്യൽ കടയിൽ വസ്ത്രം തയ്‌ക്കാൻ എന്ന വ്യാജേന എത്തിയ ഇവർ കനയ്യ ലാലിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments