തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബു. ഇന്ത്യയിൽ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളെ കർശനമായ നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാക്കിയില്ലെങ്കിൽ ഇതു പോലുള്ള ഭീകര കൃത്യങ്ങൾ ആവർത്തിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു.
ഇരവാദമുയർത്തി ഭീകരവാദികളെ പ്രീണിപ്പിക്കുന്ന സിപിഎം- കോൺഗ്രസ് പാർട്ടികളാണ് ഇത്തരം അക്രമങ്ങളുടെ യഥാർത്ഥ പ്രതികൾ. ഉദയ്പൂർ സംഭവത്തിൽ പ്രതികരിച്ച ഈ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസ്താവനകളിൽ കൊല്ലപ്പെട്ടവനും കൊലയാളികളും മുഖമില്ലാത്തവരാണ്. രാഷ്‌ട്രീയവും മതവുമില്ലാത്തവരാണ്. കൊല്ലപ്പെട്ടയാളുടെ മതം മുസ്ലീമായിരുന്നെങ്കിൽ കൊലയാളിക്ക് മുഖവും രാഷ്‌ട്രീയവും മതവും ഉണ്ടാകുമായിരുന്നു. പ്രതികരണത്തിന്റെ സ്വഭാവം രൂക്ഷമാകുമായിരുന്നു. ഹിന്ദുത്വ ഭീകരത എന്നലറിവിളിച്ച് തെരുവിൽ പ്രത്യക്ഷപ്രകടനങ്ങൾ നടക്കുമായിരുന്നു. ആർ വി ബാബു പറഞ്ഞു.
സാംസ്കാരിക നായകരുടെ ഓരിയിടൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞേനേ. ഏതിനോടൊക്കെ പ്രതികരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. അതെന്തായാലും ഇസ്ലാമിക ഭീകരതക്കെതിരെ ആവരുതെന്ന് അവർ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
Comments