ജയ്പൂർ: ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രാജ്‌സമന്ദ് ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഭീം ടൗണിലാണ് പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്ന് പോലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അരുംകൊലയിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവരികയായിരുന്നു. ഇക്കാര്യം അറിഞ്ഞ് പോലീസും എത്തി. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടാകുകയായിരുന്നു.
സംഘർഷത്തിൽ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Comments