ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്‌ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

 

ബാൽതാക്കറെയെന്ന വ്യക്തിത്വം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ്. എതിരാളികൾ പോലും ആ സ്വരത്തെ ബഹുമാനിച്ചിരുന്നു. പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാലാ സാഹെബ് താക്കറെ ജോലി ഉപക്ഷേിച്ച് രാഷ്‌ട്രീയത്തിൽ ഇറങ്ങിയപ്പോൾ ചരിത്രം പോലും വഴിമാറി. മറാത്ത രാഷ്‌ട്രീയത്തിൽ ഊന്നിയായിരുന്നു ശിവസേനയുടെ ആദ്യകാല പ്രവർത്തനം. പിന്നീട് ബാൽ താക്കറെ ഹിന്ദുത്വ പ്രത്യയശാസ്ത്രം തന്റെ രാഷ്‌ട്രീയത്തോട് ചേർക്കുകയായിരുന്നു.

രാഷ്‌ട്രീയ നിലപാടുകളിൽ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്‌ച്ച ചെയ്തിരുന്നില്ല. എടുത്തിരുന്ന നിലപാടുകൾ എത്ര തീവ്രമായിരുന്നുവെങ്കിലും അത് തുറന്ന് പറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പരമ്പരയ്‌ക്ക് എത്തുമെന്ന് അറിയിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ച രാഷ്‌ട്രീയ നേതാവ് അദ്ദേഹം മാത്രമായിരുന്നു. നിങ്ങൾ ആദ്യം അതിർത്തി കടന്ന് ഇന്ത്യയിലേക്കുളള തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കൂ, എന്നിട്ടാകാം ക്രിക്കറ്റ് എന്നായിരുന്നു താക്കറെയുടെ താക്കീത്. ക്രിക്കറ്റും രാഷ്‌ട്രീയവും കൂട്ടികലർത്തരുതെന്ന എതിരാളികളുടെ വിമർശനം താക്കറെയെ ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല.

പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുക എന്നതായിരുന്നു ഈ മുൻ ചിത്രകാരന്റെ നിലപാട്. അതുകൊണ്ട് രാഷ്‌ട്രീയമായി എതിർക്കുമ്പോഴും താക്കറെ എന്ന മെലിഞ്ഞ മനുഷ്യനെ എന്നും അർഹിച്ച ആദരവോടെയാണ് വിമർശകർ പോലും കണ്ടിരുന്നത്. ശരദ്പവാർ, ചവാൻ തുടങ്ങിയ പ്രബലർ വാണിരുന്ന മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ താക്കറെയുടെ ശബ്ദം എന്നും മുഴങ്ങി കേട്ടിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കായി ദേശീയ മാദ്ധ്യമങ്ങളും അന്താരാഷ്‌ട്ര ലേഖകരും എന്നും മുംബൈയിലുളള വസതിയായ മാതോശ്രീയിലേക്ക് കാതോർത്തിരുന്നു.

അധികാരത്തിന് പുറത്ത് നിൽക്കുമ്പോഴും തന്റെ അഭിപ്രായങ്ങളിലൂടെ സർക്കാരുകളെ സ്വാധീനിക്കാൻ കഴിവുളള രാഷ്‌ട്രീയ നേതാവായിരുന്നു താക്കറെ. എന്നാൽ അധികാരത്തോട് ഒരിക്കലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. 1994ൽ ശിവസേന-ബിജെപി സഖ്യം മഹാരാഷ്‌ട്രയിൽ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം താക്കറെയുടെ പാർട്ടിക്കായിരുന്നു. എന്നാൽ അദ്ദേഹം ഭരണത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന് മാതൃക കാട്ടി.

2012ൽ ലോകത്ത് നിന്ന് വിട പറയുന്നത് വരെ താക്കറെ എന്ന രാഷ്‌ട്രീയതന്ത്രജ്ഞനും ശിവസേനയ്‌ക്കും ദേശീയ രാഷ്‌ട്രീയത്തിൽ വ്യക്തമായ മേൽവിലാസുണ്ടായിരുന്നു. എന്നാൽ താക്കറെയുടെ കാലശേഷം പാർട്ടിയുടെ ചുമതല ഏറ്റെടുത്ത മകൻ ഉദ്ധവ് ആദർശത്തിലും നിലപാടിലും വിട്ടുവീഴ്‌ച്ച ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിയറവച്ചതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായ ഈ നാണംകെട്ട പടിയിറക്കം.

ബാൽതാക്കറെ എക്കാലത്തും എതിർത്തിരുന്ന പ്രത്യയസാസ്ത്രമായിരുന്നു കോൺഗ്രസിന്റേത്. നെഹ്‌റു കുടുംബത്തിനെയും അതിലെ പിൻമുറക്കാരെയും ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. എന്നാൽ സോണിയാ ഗാന്ധിയോടും ശരദ്പവാറിനോടും പ്രത്യയശാസ്ത്രം അടിയറവച്ച് സന്ധിചെയ്യാൻ സാക്ഷാൽ താക്കറെയുടെ മകന് യാതൊരു മടിയുമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലെ വലിയ വിരോധാഭാസമായി അവശേഷിക്കുന്നു.

അയോദ്ധ്യയിൽ പോകാൻ ഉദ്ധവ് താക്കറെ പദ്ധതിയിട്ടപ്പോൾ ശരദ്പവാർ മുടക്കി. കശ്മീരിൽ 370 വകുപ്പ് റദ്ദാക്കിയപ്പോൾ അനുകൂലിച്ച് അഭിപ്രായം പോലും പറയാൻ ശിവസേനയ്‌ക്ക് കഴിഞ്ഞില്ല. പവാറിന്റെ തടവറയിലാണ് ഉദ്ധവെന്ന് പാർട്ടിയിൽ വിമതസ്വരം ഉയർത്തിയ ഏക്‌നാഥ് ഷിൻഡെ പറയുന്നു. കോൺഗ്രസിനെയും എൻസിപിയെയും പോലെ ന്യൂനപക്ഷ പ്രീണനം നടത്താൻ ഉദ്ധവ് തയ്യാറായപ്പോൾ കാലിനടിയിലെ മണ്ണ് ചോർന്ന് പോകുന്നത് മനസ്സിലാകാനുളള രാഷ്‌ട്രീയ വിവേകം പോലും ഇല്ലാതെ പോയി. ചരിത്രത്തിൽ പരാജയപ്പെട്ട രാഷ്‌ട്രീയ നേതാവായി മാറാനാണോ ഉദ്ധവിന്റെ വിധിയെന്ന് വരും കാലം തെളിയിച്ചേക്കും.

Tags: ncpshivsenaHindutvabal thackrey
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies