പേര് മാറ്റിയതിന് പിന്നിൽ ശിവസേനയുടെ വൃത്തികെട്ട രാഷ്ട്രീയം; നിങ്ങൾ സ്ഥാനം ഉപേക്ഷിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുകയാണ്; രൂക്ഷവിമർശനവുമായി എഐഎംഐഎം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേര് മാറ്റിയതിന് പിന്നിൽ ശിവസേനയുടെ വൃത്തികെട്ട രാഷ്‌ട്രീയം; നിങ്ങൾ സ്ഥാനം ഉപേക്ഷിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുകയാണ്; രൂക്ഷവിമർശനവുമായി എഐഎംഐഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 09:25 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള മഹാരാഷ്‌ട്ര മന്ത്രിസഭ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം. സർക്കാർ വീഴുമെന്നും മുഖ്യമന്ത്രി സ്ഥാനം പോകുമെന്നും അറിഞ്ഞുകൊണ്ടാണ് ഉദ്ധവ് താക്കറെ ഔറംഗബാദിന്റെ പേര് മാറ്റാൻ തീരുമാനിച്ചതെന്ന് പാർട്ടി നേതാവ് ഇംത്യാസ് ജലീൽ ആരോപിച്ചു. ‘ 20-25 വർഷങ്ങൾക്ക് മുൻപ് തന്നെ ഔറംഗാബാദിന്റെ പേര് മാറ്റുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇന്നിപ്പോൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി തിരഞ്ഞെടുപ്പ് വിഷയമാക്കിയാണ് പേര് മാറ്റം നടത്തിയിരിക്കുന്നത്. ഉദ്ധവ് താക്കറെയോടും, ശിവസേനയോടും ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളു. നിങ്ങൾക്ക് പേര് മാത്രമേ മാറ്റാനാകൂ, ഒരിക്കലും ചരിത്രം മാറ്റാനാകില്ല’ ജലീൽ പറഞ്ഞു.

വൃത്തികെട്ട രാഷ്‌ട്രീയത്തിന്റെ ഭാഗമാണ് ഇപ്പോൾ നടന്നിരിക്കുന്നത് ഇംത്യാസ് ജലീൽ ആരോപിച്ചു. ‘ ഔറംഗാബാദിന്റെ പേര് മാറ്റിയത് കൊണ്ട് നിങ്ങൾക്ക് എന്താണ് കിട്ടിയത്. സംഭാജിനഗർ എന്ന പേര് വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സ്ഥാനം വിട്ട് പോകുമ്പോൾ ജലവിതരണത്തിനുള്ള പ്രശ്‌നം പരിഹരിക്കുമെന്ന് നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. 8-10 ദിവസമായി ആളുകൾക്ക് വെള്ളം ലഭിക്കുന്നില്ല. നിങ്ങളുടെ ആളുകൾ ഇവിടുത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്തത്. പക്ഷേ ഇന്ന് നിങ്ങൾ സ്ഥാനത്ത് നിന്ന് പോകുമ്പോൾ അവർ ഏറെ സന്തോഷിക്കുകയാണ്’.

മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സംഭാജി. 1681 മുതൽ 1689 വരെ മറാത്താ രാജാവംശത്തിലെ രാജാവായിരുന്നു സംഭാജി. ശിവാജിക്കു ശേഷം ആ രാജവംശത്തിലെ രണ്ടാമത്തെ ഛത്രപതി. മുഗൾ രാജാവായിരുന്ന ഔറംഗസീബിന്റെ നേതൃത്വത്തിൽ സംഭാജിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഔറംഗസീബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേരു നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.

Tags: shivasenaAIMIMAURANGABADmaharashtra govt
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies