കൊല്ലം : വിസ്മയ കേസിൽ ശിക്ഷാ വിധിക്കെതിരെ പ്രതി കിരൺകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിക്കെതിരെയാണ് കിരൺകുമാറിന്റെ അപ്പീൽ .കോടതിയുടെ കണ്ടെത്തലുകൾ യുക്തിയില്ലാത്തതെന്നാണ് അപ്പീലിലെ വാദം. സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവുകളില്ല, വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവർത്തികളാണെന്നതിന് തെളിവില്ലെന്നും കിരൺ അപ്പീലിൽ പറയുന്നു.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് മെയ് മാസത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പത്തുവർഷം തടവ്, 12.55 ലക്ഷം രൂപ എന്നിവയായിരുന്നു വിധി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഢനവുമടക്കമുള്ള വകുപ്പുകളിലായി ഒരുമിച്ച് തടവ് അനുഭവിച്ചാൽ മതിയെന്നും കോടതി പറഞ്ഞിരുന്നു.
2019 മെയ് 31 നാണ് നിലമേൽ കൈതോട് സ്വദേശി വിസ്മയയുടെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കിരണിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് സ്ത്രീധനത്തെ ചൊല്ലി താൻ നേരിടേണ്ടിന്ന പീഡനങ്ങളുടെ വിവരങ്ങൾ വിസ്മയ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു .
സ്ത്രീധനമായി നൽകിയ കാർ പോരെന്ന് ഉൾപ്പെടെ പറഞ്ഞായിരുന്നു കിരണിന്റെ പീഡനങ്ങൾ . യുവതിയുടെ മരണത്തിന് ശേഷം മതാപിതാക്കൾ പരാതി നൽകുകയും അന്വേഷണത്തിൽ കിരൺ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതിയാണ് കിരണിന് ശിക്ഷ വിധിച്ചത്.
Comments