പട്‌ന : നിയമസഭയിൽ ദേശീയ ഗീതത്തെ പരസ്യമായി അപമാനിച്ച് ആർജെഡി നിയമസഭാംഗം. ആർജെഡി എംഎൽഎ സൗദ് ആലം ആണ് വന്ദേമാതരത്തെ അപമാനിച്ചത്. ബീഹാർ നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂൺ 30 നായിരുന്നു സംഭവം. ദേശീയ ഗീതമായ വന്ദേ മാതരം ആലപിക്കുന്ന സമയത്ത് ആലം കസേരയിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചു.
ദേശീയ ഗാനമായ ജനഗണന ആലപിക്കുമ്പോൾ എഴുന്നേറ്റ ആലം, വന്ദേ മാതരം ആലപിക്കുമ്പോൾ കസേരയിൽ ഇരിക്കുകയായിരുന്നു. ഇത് ഹിന്ദു പാട്ടാണെന്നും അതിനാൽ എഴുന്നേൽക്കേണ്ട ആവശ്യമില്ലെന്നുമാണ് ആലം ഇതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യ ഇതുവരെ ഹിന്ദു രാജ്യമായിട്ടില്ലെന്നും ആലം പറഞ്ഞു.
താക്കൂർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സൗദ് ആലം. ബിഹാർ നിയമസഭയിൽ വന്ദേമാതരം ആലപിക്കുമ്പോൾ എംഎൽഎ എഴുന്നേറ്റു നിൽക്കാൻ വിസമ്മതിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Watch: Rashtriya Janata Dal (@RJDforIndia) MLA Saud Alam refused to stand up for the “#VandeMataram” in the Bihar assembly.
“Our country has not become a Hindu nation yet, so I did not stand for the national song,” said MLA Saud Alam. #Bihar #SaudAlam pic.twitter.com/OwmLfvtexH
— Organiser Weekly (@eOrganiser) July 1, 2022
ബീഹാറിലെ ബിജെപി എംഎൽഎയായ സഞ്ജയ് കുമാർ സിംഗ് ആലമിന്റെ മോശം പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. വന്ദേമാതരത്തെ ബഹുമാനിക്കാൻ വിസമ്മതിച്ചതിലൂടെ ആർജെഡി എംഎൽഎ ദേശീയ നായകന്മാരോട് അനാദരവ് കാട്ടുകയാണ് ചെയ്തത് എന്ന് സിംഗ് പറഞ്ഞു. നിയമസഭയിൽ ഇത്തരക്കാരെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതാദ്യമായല്ല ഒരു ആർജെഡി നേതാവ് വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നത്. വന്ദേമാതരം ചൊല്ലുന്നത് തന്റെ മതവിശ്വാസങ്ങളുടെ ലംഘനമാണെന്ന് മുതിർന്ന ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖി നേരത്തെ പറഞ്ഞിരുന്നു. ഏക ദൈവത്തിൽ വിശ്വസിക്കുന്ന വ്യക്തികൾ ഒരിക്കലും വന്ദേമാതരം പാടില്ലെന്നാണ് സിദ്ദിഖി ആരോപിച്ചത്.
Comments