സമാധാനമല്ല, കടുത്ത നടപടി എടുക്കണമെന്ന് നിർദ്ദേശം; ഉദയ്പൂർ കൊലപാതകത്തിൽ പാക് പങ്കിന് തെളിവ്; മഹാരാഷ്ട്രയിലും ഗുജറാത്തിലും സമാനമായ കൊലപാതകങ്ങൾ നടന്നുവെന്ന് എൻഐഎ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാധാനമല്ല, കടുത്ത നടപടി എടുക്കണമെന്ന് നിർദ്ദേശം; ഉദയ്പൂർ കൊലപാതകത്തിൽ പാക് പങ്കിന് തെളിവ്; മഹാരാഷ്‌ട്രയിലും ഗുജറാത്തിലും സമാനമായ കൊലപാതകങ്ങൾ നടന്നുവെന്ന് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 09:51 am IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ പാകിസ്താന്റെ പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ. സംഭവത്തിന്റെ സൂത്രധാരൻ പാക് സ്വദേശി സൽമാൻ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. നബി വിരുദ്ധ പരാമർശത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികൾക്ക് നിർദ്ദേശം കിട്ടിയതായും കണ്ടെത്തി. അറസ്റ്റിലായ രണ്ട് പ്രതികൾക്കും പാകിസ്താനിൽ ചില ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൽമാൻ എന്ന വ്യക്തിയുടെ സ്വാധീനഫലമായിട്ടാണ് പ്രതികൾ ഇത്തരമൊരു കൃത്യത്തിന് മുതിർന്നത്. സമാധാനറാലി കൊണ്ട് കാര്യമില്ലെന്നും, കടുത്ത നിലപാടുകൾ തന്നെ എടുക്കണമെന്നുമാണ് പ്രതികൾക്ക് കിട്ടിയ നിർദ്ദേശം. ഇതനുസരിച്ചാണ് പ്രതികൾ കനയ്യലാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്.

ജൂൺ 10 മുതൽ കൊലപാതകം നടത്തുന്നതിന് വേണ്ടിയുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു. പ്രാദേശികമായ സഹായങ്ങളും ഇതിനായി പ്രതികൾക്ക് ലഭിച്ചു. നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റ് ഇട്ട 10 പേരുടെ ലിസ്റ്റുകൾ ഇവർ ഇത്തരത്തിൽ തയ്യാറാക്കി വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. പത്തിലധികം പേർക്ക് ഈ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. നിലവിൽ ഈ കേസ് ജയ്പൂരിലെ എൻഐഎ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം ആളുകളുടെ സംഘമാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും എൻഐഎ സംഘം പറയുന്നു.

മഹാരാഷ്‌ട്രയിലും ഗുജറാത്തിലും നടന്ന രണ്ട് കൊലപാതകങ്ങളും നൂപുർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിലാണെന്ന് എൻഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. ജൂൺ 21ന് മെഡിക്കൽ പ്രൊഫഷണലായ ഉമേഷ് കോലെ എന്ന യുവാവ് സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. തല വെട്ടിയുള്ള കൊലപാതകമായിരുന്നു ഇതും. നൂപുർ ശർമ്മയ്‌ക്ക് അനുകൂലമായി ചില പോസ്റ്റുകൾ ഇട്ടതിന്റെ പേരിലായിരുന്നു കൊലപാതകം. എന്നാൽ ആ സമയം കൊലപാതക കാരണം വ്യക്തമായിരുന്നില്ല. ഗുജറാത്ത് സ്വദേശിയായ കിഷൻ ബൽവാർ എന്ന യുവാവിന്റെ കൊലപാതകവും ഇതേ കാരണത്താലാണെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Tags: NIAUdaipur Murder
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies