മുംബൈ : അമരാവതിയിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ അടുത്ത ചങ്ങാതിയെന്ന് കണ്ടെത്തൽ. കേസിൽ മൃഗഡോക്ടറായ യൂസഫ് ഖാനെ ഉൾപ്പെടെ ആറ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഉമേഷിനെ വർഷങ്ങളായി പരിചയമുണ്ടെന്ന് സഹോദരൻ മഹേഷ് കോൽഹെ പറഞ്ഞു.
യൂസഫ് ഖാൻ, ഉമേഷിന്റെ അടുത്ത സുഹൃത്തായിരുന്നു. 2006 മുതൽ അയാളെ നേരിട്ട് അറിയാം എന്നും സഹോദരൻ പറഞ്ഞു. നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് വാട്‌സ്ആപ്പ് സന്ദേശം പങ്കുവെച്ച ഗ്രൂപ്പിൽ യൂസഫ് ഖാൻ ഉണ്ടെന്നാണ് കണ്ടെത്തൽ. കെമിസ്റ്റായ ഉമേഷ് പ്രഹ്ലാദ് റാവുവിനെ വധിക്കാൻ മറ്റ് പ്രതികളെ പ്രേരിപ്പിച്ചതും അതിന് വേണ്ട സഹായങ്ങളും ചെയ്ത് നൽകിയതും യൂസഫ്ഖാൻ ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉമേഷിനെതിരെ വിദ്വേഷപ്രചാരണങ്ങൾ നടത്തിയതും അത് വഴി പ്രതികളെ പ്രകോപിപ്പിച്ചതും യൂസഫ്ഖാൻ ആണ്.
ആർക്കും ഒരു ഉപദ്രവവും വരുത്താതെ ജീവിച്ച ഉമേഷിനെ മതതീവ്രവാദികൾ എന്തിന് കൊലപ്പെടുത്തി എന്ന് മാത്രമാണ് അറിയേണ്ടത്. കേസിന്റെ അന്വേഷണം എത്രയുംവേഗത്തിൽ പൂർത്തിയാക്കണമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവ് കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഉമേഷ് മരിക്കുന്നത്. ഒരു വിഭാഗം ആളുകളെ ആക്രമിച്ച് വർഗ്ഗീയ വിദ്വേഷം വളർത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂൺ 21 ന് രാത്രിയാണ് കൊലപാതകം നടന്നത്. നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ആയിരുന്നു കൊലപാതകമെന്ന് പോലീസിന് വിവരം ലഭിച്ചിട്ടും ഇത് മറച്ചുവെച്ചു. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്നായിരുന്നു പോലീസ് പുറത്തുവിട്ടിരുന്ന വിവരം. എന്നാൽ പിന്നീട് ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ആണെന്ന് തെളിയുകയായിരുന്നു. ഉമേഷിന്റെ പക്കൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും എഫ്ഐആറിലുണ്ട്.
Comments