ജയ്പൂർ: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൊലപാതകത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വസുന്ധര രാജെ. ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം സംസ്ഥാനം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും, ആക്രമണങ്ങളെ തടയുന്നതിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ദയനീയമായി പരാജയപ്പെട്ടുവെന്നും വസുന്ധര രാജെ ആരോപിച്ചു.
കനയ്യ പരാതി നൽകിയിരുന്നു. എന്നിട്ടും ഇവിടുത്തെ ഭരണകൂടവും പോലീസും ഒരു നടപടിയും സ്വീകരിച്ചില്ല. സ്വന്തം ജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഈ സർക്കാരിന് തുടരാൻ യാതൊരു അർഹതയുമില്ലെന്നും വസുന്ധര രാജെ ആരോപിച്ചു.
നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇസ്ലാമിക തീവ്രവാദികൾ കനയ്യലാലിനെ കൊലപ്പെടുത്തിയത്. അതിന് ശേഷം ഇതിന്റെ ദൃശ്യങ്ങൾ അക്രമികൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികൾ പാകിസ്താൻ ഭീകരസംഘടനയായ ദവത്ത്-ഇ-ഇസ്ലാമിയുമായി ബന്ധമുള്ളവരാണെന്നാണ് സൂചന.
Comments