കോഴിക്കോട്: ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ജിഷ്ണു രാജിനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി കീഴടങ്ങി. ഒന്നാം പ്രതിയും എസ്ഡിപിഐ പ്രവർത്തകനുമായ സഫീറാണ് കീഴടങ്ങിയത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത് സഫീർ ആയിരുന്നു.
സഫീറിന്റെ അറസ്റ്റ് വൈകുന്നതിൽ പോലീസിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. പ്രതി ബാലുശ്ശേരി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പാലോളി പെരുഞ്ചേരി റംഷാദ്, ചാത്തങ്കെട്ട് ജുനൈദ്, സുൽഫി എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ.
ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. എസ്ഡിപിഐ ഫ്ലക്സ് ബോർഡ് കീറി എന്നാരോപിച്ചായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകരും സിപിഎം അനുഭാവിയും മുസ്ലീം ലീഗ് പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘം ജിഷ്ണുരാജിനെ ക്രൂരമായി മർദ്ദിച്ചത്. കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകരെയും സിപിഎം അനുഭാവിയെയും രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമം പാളിയിരുന്നു.
Comments