ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയിൽ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വിലയിൽ വൻ ഇടിവ്. യു എസ് ബെഞ്ച് മാർക്ക് ചെവ്വാഴ്ച 100 ഡോളറിന് താഴെ എത്തി. അമേരിക്കയിൽ ബാരലിന് 8.67 ഡോളർ ഇടിഞ്ഞ് ബാരലിന് 99.67 ഡോളർ വരെ എത്തി. മെയ്യ് 11 ന് ശേഷം ആദ്യമായാണ് വ്യാപാരം 100 ഡോളറിന് താഴെക്ക് പതിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 6.65 ഡോളർ കുറഞ്ഞ് 106.85 ഡോളറിലെത്തി.
അതേസമയം ഗ്യാസിന്റെയും ഇന്ധനത്തിന്റെയും വിലയിലെ കുതിച്ച് ചാട്ടം മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.പണപ്പെരുപ്പം നിലനിൽക്കുന്നതിനാൽ എണ്ണ വ്യവസായം കരകയറാൻ സാധിക്കാത്ത അവസ്ഥയിലാണ്. എണ്ണ ഉപഭോഗവുമായി ബന്ധപ്പെട്ട് നിക്ഷേപകരും ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്യൻ മേഖലയിൽ കഴിഞ്ഞ മാസം വാണിജ്യ ഇടപാടുകൾ താരതമ്യേന കുറവായിരുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക മാന്ദ്യ ഭീഷണി നിലനിൽക്കുന്നതിനൊപ്പം ജീവിത ചിലവുകൾ വർദ്ധിച്ചതും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുകയാണ്.
ദക്ഷിണ കൊറിയയിൽ ജൂണിൽ പണപ്പെരുപ്പം 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ സാഹചരയത്തിൽ സാമ്പത്തിക വളർച്ചയും എണ്ണ ആവശ്യകതയും മന്ദഗതിയിലാകുമെന്നാണ് കണക്ക് കൂട്ടൽ. ഓഫ്ഷോർ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചതിനാലാണ് നോർവേയിലെ ഉൽപ്പാദന തടസ്സം നേരിട്ടത്. ഈ സാഹചര്യത്തിൽ വിതരണം സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.പണിമുടക്ക് എണ്ണ, വാതകം എന്നിവയുടെ ഉൽപ്പാദനത്തിൽ കുറവ് വരുത്തുമെന്നാണ് സൂചന
അതേസമയം ഏഷ്യൻ രാജ്യങ്ങളിൽ ക്രൂഡ് ഓയിലിന് ആവശ്യക്കാർ വർദ്ധിക്കുന്നുണ്ട്. ഇതേ തുടർന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിച്ച സൗദി അറേബ്യ എണ്ണ വിലയും കൂട്ടി.
Comments