ന്യൂഡൽഹി :നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ശക്തമായ നടപടികൾ എടുക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ ഡയറക്ടർമാർ നാട് വിടുന്നു. വിവോ സ്മാർട്‌ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ ഡയറക്ടർമാരാണ് നാട് വിട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 22 സംസ്ഥാനങ്ങളിലെ 44 ഇടങ്ങളിലുള്ള ഓഫീസുകളിലാണ് ഇഡി പരിശോധന നടത്തുന്നത്.
ഹിമാചൽ പ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളൻ കമ്പനിയുടെ ചൈനീസ് ഡയറക്ടർമാരുടെ പേരിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതിരുന്നു. ഈ സാഹചര്യത്തിൽ ഇവർ ഇന്ത്യ വിട്ടതായാണ് വിവരം. വിവോയുമായി ബന്ധമുള്ള കമ്പനിയാണിത്. വ്യാജരേഖകൾ ചമച്ചാണ് ചൈനീസ് പൗരന്മാരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ ഡയറക്ടർമാരാക്കിയത്.
10,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി റെയ്ഡുകളിൽ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് കമ്പനിയെന്ന നിലയിൽ, നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വിവോ അറിയിച്ചു. ഏപ്രിലിൽ, ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551.27 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇഡി പിടിച്ചെടുത്തിരുന്നു.
Comments