തൃശൂർ: പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തൃശൂർ വേലൂരിലാണ് സംഭവം. ആനത്താഴത്ത് വർഗീസിന്റെ മകൻ സാം (9) ആണ് മരിച്ചത്. വേലൂർ സെന്റ് സേവ്യേഴ്സ് സ്കൂൾ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു സാം. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ.
കുട്ടിയുടെ അമ്മ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ ആശുപത്രി ജീവനക്കാരിയാണ്. മരിച്ച സാമിന് രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് വേലൂർ പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
മഴകനത്തതോടെ സംസ്ഥാനത്ത് വ്യാപകമായ തോതിലാണ് പകർച്ച പനി ബാധിക്കുന്നത്. രണ്ട് ദിവസത്തിനിടെ മുപ്പതിനായിരത്തോളം പേർക്ക് പനി ബാധിച്ചുവെന്നാണ് കണക്ക്. വടക്കൻ ജില്ലകളിലാണ് ഏറ്റവുമധികം പനി ബാധിതരുള്ളത്. കൊറോണ ബാധിതർക്ക് പുറമേയാണ് സംസ്ഥാനത്ത് പകർച്ച പനി ബാധിതരും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ചിക്കൻപോക്സ്, ഡെങ്കിപ്പനി, എലിപ്പനി എന്നീ അസുഖങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നുണ്ട്.
Comments