ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സൽമാൻ ചിസ്തിയെ രക്ഷിക്കാൻ വഴികൾ തേടി രാജസ്ഥാൻ പോലീസ്. നൂപൂർ ശർമ്മയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ മദ്യപിച്ചിരുന്നുവെന്നും സ്വബോധത്തോടെയല്ല ഭീഷണിയെന്നും പറയാൻ പോലീസ് ഉദ്യോഗസ്ഥർ പറയുന്നതിന്റെ തെളിവുകൾ പുറത്ത് വന്നു.
മദ്യപിച്ചിട്ടുണ്ടെന്ന് പറയുകയാണെങ്കിൽ കേസിൽ നിന്ന് രക്ഷപ്പെടാൻ എളുപ്പമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് വരുന്നതിനിടെയാണ് പോലീസിന്റെ ഈ ഉപദേശം. താൻ മദ്യപിക്കാറില്ലെന്ന് പ്രതി പറയുമ്പോൾ ആ സമയം അടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയു, എന്നാൽ നിങ്ങളെ രക്ഷിക്കാൻ എളുപ്പമാകുമെന്ന് പറയുന്നത് വീഡിയോകളിൽ നിന്ന് വ്യക്തമായി കേൾക്കാം.
കഴിഞ്ഞ ദിവസമാണ് അജ്മീർ ദർഗയിലെ പുരോഹിതനായ സൽമാൻ ചിസ്തിയെ അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മയുടെ തലവെട്ടുന്നയാൾക്ക് തന്റെ വീടു നൽകാമെന്നായിരുന്നു പ്രഖ്യാപനം. വീഡിയോയിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. തന്റെ അമ്മയെയും മക്കളെയും വെച്ചാണ് ഇയാൾ സത്യം ചെയ്തത്. നൂപുർ ശർമ്മയെ വെടിവെച്ച് കൊല്ലുമെന്നും അവരുടെ തല കൊണ്ടുവരുന്നവർക്ക് തന്റെ വീട് എഴുതി നൽകുമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
ക്വാജ(സുഫി അദ്ധ്യാപകൻ) പോരാളിയെന്ന് സ്വയം വിശേഷിപ്പിച്ച ഇയാൾ ഇസ്ലാമിനെ പുകഴ്‌ത്തുന്നതായും വീഡിയോയിൽ കാണാം. 13ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ
Comments