ചണ്ഡീഗഡ്: ബിജെപി മുൻവക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ കൊലവിളി നടത്തിയ ഇസ്ലാമിക തീവ്രവാദിയെ അറസ്റ്റ് ചെയ്ത് പോലീസ്. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെയാണ് അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മയ്‌ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നിലവിൽ ഇർഷാദിനെ ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇർഷാദിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കൊലവിളി നടത്താനുണ്ടായ സാഹചര്യം ആണ് പോലീസ് പരിശോധിക്കുന്നത്. ആരുടെയെങ്കിലും പ്രേരണയാലാണോ ഇത്തരത്തിൽ കൊലവിളി നടത്തിയത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇയാൾ കൊലവിളി നടത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ പ്രഖ്യാപനം. നാക്കറുക്കുന്നവർക്ക് രണ്ട് കോടി രൂപയാണ് പാരിതോഷികമായി ഇയാൾ പ്രഖ്യാപിച്ചത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.
Comments