ന്യൂഡൽഹി: കനത്ത മഴയിലും തന്റെ ജോലി ഭംഗിയായി ചെയ്യുന്ന തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രമുഖ ഫുഡ് ഡെലിവറിംഗ് കമ്പനിയായ സ്വിഗ്ഗി. കുതിരപ്പുരത്ത് സ്വിഗ്ഗി ബാഗുമായി സഞ്ചരിക്കുന്ന സ്വിഗ്ഗിമാന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. തുടർന്ന് ചിത്രം സ്വിഗ്ഗി കാണുകയും ചിത്രത്തിലെ ആളെ കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് ഒട്ടാകെ സ്വിഗ്ഗിമാനുവേണ്ടി തിരച്ചിലുകൾ നടക്കുകയാണ്, ഒപ്പം ഞങ്ങളും തിരയുന്നു എന്നാണ് കമ്പനി പറയുന്നത്. വീഡിയോ ‘അപ്രതീക്ഷിതവും അംഗീകരിക്കപ്പെടാത്തതുമായ പ്രശസ്തിയിലേക്ക്’ പ്രേരിപ്പിച്ചുവെന്ന് സ്വിഗ്ഗി വ്യക്തമാക്കി. ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച ഡെലിവറി എക്സിക്യൂട്ടീവിനെ കണ്ടെത്താൻ ആയിട്ടില്ലെന്നും വ്യക്തമാക്കി. ആയതിനാൽ ഇത്തരമൊരു പാരിതോഷിക പദ്ധതി പ്രകാരം ആളെ കണ്ടെത്താനുള്ള ശ്രമത്തിലാമെന്നും അറിയിച്ചു.
Comments