കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താറുമാറായ ശ്രീലങ്കയിൽ ജനരോഷം ആളികത്തുന്നു. തലസ്ഥാന നഗരത്തിൽ കടുത്ത പ്രക്ഷോഭങ്ങൾ തുടരുന്നു. അക്രമാസക്തരായ പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയ്ക്ക് തീയിട്ടു. റെനിൽ പ്രധാനമന്ത്രിസ്ഥാനം രാജി വെച്ചതിന് തൊട്ടുപുറകെയാണ് പ്രതിഷേധക്കാർ വീട് കീഴടക്കി ആക്രമിച്ചത്. പ്രതിഷേധം ഇരമ്പിയതോടെ കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച പ്രസിഡന്റ് ഗോതബായ രജപക്സെ ഇപ്പോഴും നടുക്കടലിൽ തുടരുകയാണെന്നാണ് വിവരം.
Protesters have broken into the private residence of Prime Minister Ranil Wickremesinghe and have set it on fire – PM's office pic.twitter.com/yXGFvHbMKt
— Azzam Ameen (@AzzamAmeen) July 9, 2022
ദ്വീപ് രാഷ്ട്രത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അപലപിച്ച് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്ത് തെരുവിലിറങ്ങിയത്.പൊതുജനം അക്രമാസക്തരായതോടെ പ്രധാനമന്ത്രി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. രാജി സമർപ്പിച്ച് സർവകക്ഷി സർക്കാരിനായി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ആവശ്യവസ്തുക്കളായ മരുന്നും പെട്രോളും വൈദ്യുതിയും ഭക്ഷണവും വരെ കടമെടുത്തായിരുന്നു രാജ്യം മുന്നോട്ട് പോയിരുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ നടത്താത്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. സർക്കാരിന്റെ മെല്ലെപ്പോക്കും ആസൂത്രണമില്ലായ്മയും ജനങ്ങൾ തെരുവിലിറങ്ങുന്നതിന് കാരണമായി.
#WATCH | Sri Lanka: Amid massive unrest in the country, protestors set ablaze the private residence of Sri Lankan PM Ranil Wickremesinghe#SriLankaCrisis pic.twitter.com/BDkyScWpui
— ANI (@ANI) July 9, 2022
ശ്രീലങ്കൻ പ്രക്ഷോഭങ്ങളിൽ കേരളത്തീരത്തും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരം വഴി ജനങ്ങൾ കേരളത്തിൽ എത്താൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ മെയ് 12 നായിരുന്നു റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മഹിന്ദ രജപക്സെയുടെ രാജിയെ തുടർന്നായിരുന്നു റെനിൽ ആറാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
Comments