മുംബൈ: സംസ്ഥാനത്തിന്റെ സമഗ്ര വിസകനം ഉറപ്പുനൽകുന്ന പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനായി മികച്ച ഉദ്യോഗസ്ഥരെക്കൂടി സർക്കാരിന്റെ ഭാഗമാക്കുകയാണ് മഹാരാഷ്‌ട്രയിലെ ഷിൻഡെ മന്ത്രിസഭ. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഞ്ച് വർഷത്തോളം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായ ഡോ. ശ്രീകർ പർദേശിയെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സെക്രട്ടറിയായി നിയമിച്ചു.
നേരത്തെ മഹാരാഷ്‌ട്രയിൽ സേവനമനുഷ്ടിക്കവേ നിർഭയം നടത്തിയ നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് ശ്രീകർ പർദേശി. 2012 മുതൽ 2014 വരെ പിംപ്രി ചിഞ്ച്വാഡ് മുൻസിപ്പൽ കമ്മീഷണറും സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്‌മെന്റിന്റെ (സിഐസിഒഎം) മാനേജിംഗ് ഡയറക്ടർ പദവിയും വഹിച്ചു. മുൻസിപ്പൽ കമ്മീഷണർ പദവിയിൽ ഇരിക്കേ അനധികൃത നിർമ്മാണങ്ങൾക്ക് എതിരെ പ്രവർത്തിച്ചതിന് ‘പൊളിക്കൽ മനുഷ്യൻ’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സമൂഹികപരമായി മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച അദ്ദേഹത്തെ രാഷ്‌ട്രീയഗുണങ്ങൾക്കുവേണ്ടി അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാർ സ്ഥലം മാറ്റി. ഇതേ തുടർന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധങ്ങൾ പോലും നടത്തിയിരുന്നു. 2015 ഏപ്രിൽ മുതൽ 2020 ജൂൺ വരെ അഞ്ച് വർഷ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.ഇൻസ്പെക്ടർ ജനറൽ, രജിസ്ട്രേഷൻ ആന്റ് കൺട്രോളർ ഓഫ് സ്റ്റാപ്സ്( ഐജിആർ) തുടങ്ങിയ പദവിയും വഹിച്ചിട്ടുണ്ട്. പൂനെ മഹാനഗർ പരിവാഹൻ മഹാമണ്ഡല് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും ആയിരുന്നു.
മഹാരാഷ്‌ട്ര കേഡറിലെ 2001 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പർദേശി. അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.സത്യസന്ധനായ രാഷ്‌ട്രീയക്കാരാൻ എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെ മോദി സർക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി നിയമിച്ചത്. അഞ്ച് മന്ത്രാലയങ്ങളുടെ പദ്ധതികളുടെ മേൽനോട്ടം വഹിച്ചു. സ്ഥിരമായി പ്രധാനമന്ത്രിയ്‌ക്ക് റിപ്പോർട്ടുകൾ കൈമാറിയിരുന്നതും ഇദ്ദേഹമായിരുന്നു. പൊതുജനാരോഗ്യം, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ബിരുദാന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
Comments