ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധിൽ 16 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടു പോയി. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം ഇയാൾ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പാകിസ്താനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദു വിഭാഗത്തിന് നേരെ സമാനമായ രീതിയിൽ നിരന്തരമായി ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വിവാഹം കഴിക്കുന്നതും നിത്യ സംഭവമാണ്.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ വീടിന് മുന്നിൽ ഹിന്ദു വിശ്വാസികൾ പ്രതിഷേധ പ്രകടനം നടത്തി. ഇത്തരത്തിലുള്ള അതിക്രമങ്ങളിൽ നിന്നും തങ്ങളെ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ ഖാസി അഹമ്മദ് സിറ്റിയിൽ നിന്ന് കഴിഞ്ഞ ആഴ്ചയും ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു.
Comments