ലണ്ടൻ: ലോർഡ്‌സിൽ പരമ്പര പിടിക്കാൻ ഇന്ത്യയ്‌ക്ക് മുന്നിൽ തകർച്ചയിൽ നിന്ന് പൊരുതി ക്കയറി ഇംഗ്ലണ്ട്. 246 റൺസാണ് ഇംഗ്ലണ്ട് നിശ്ചിത 50 ഓവറുകളിൽ നേടിയത്. മുൻനിര തകർന്നപ്പോൾ ഉറച്ചു നിന്ന് പോരാടിയ മദ്ധ്യനിരയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ നൽകിയത്. മൊയീൻ അലി(47) ഡേവിഡ് വില്ലി(41) എന്നിവരാണ് രക്ഷകരായത്. നാലുവിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹലാണ് ബൗളർമാരിൽ മികച്ച പ്രകടനം നടത്തിയത്. ബുമ്രയും ഹാർദ്ദികും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.
കളിയുടെ തുടക്കത്തിൽ ശ്രദ്ധിച്ച് നീങ്ങിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ ഹാർദ്ദിക് പാണ്ഡ്യ യാണ് തകർത്തത്. സ്‌കോർ 41ൽ നിൽക്കേ ജയ്‌സൺ റോയ് പുറത്തായി. സ്‌കോർ 72 എത്തിയതോടെ ജോണി ബെയർസ്‌റ്റോവിനെ ചാഹലും പുറത്താക്കി. പിന്നീട് 15 റൺസ് ചേർക്കുന്നതിനിടെ ജോ റൂട്ടിനെ(11) ചാഹൽ തന്റെ രണ്ടാമത്തെ ഇരയാക്കി. ജോസ് ബട്‌ലറെ(4)മുഹമ്മദ് ഷമിയും പുറത്താക്കി. ആറാം വിക്കറ്റിൽ ലിയാം ലിവിംഗ്‌സറ്റണും(33), മൊയീൻ അലിയും(47) നടത്തിയ മികച്ച ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ 5ന് 102ൽ നിന്ന് 6-148ലേയ്‌ക്കും പിന്നീട് 7ന് 210ലേയ്‌ക്കും എത്തിച്ചത്. ലിവിംഗ്‌സറ്റൺ പുറത്തായ ശേഷം ഡേവിഡ് വില്ലി(41) തകർപ്പൻ അടികൾ പുറത്തെടുത്തതോടെ ഇംഗ്ലണ്ട് സ്‌കോർ 8ന് 237ലേയ്‌ക്കും എത്തി. വില്ലിയേയും വാലറ്റത്ത് റീസ് തോപ്ലേയും(3) ബുമ്ര പുറത്താക്കിയപ്പോൾ ബ്രഡ്‌സൺ കാഴ്‌സയെ(2) പ്രസിദ്ധ് കൃഷ്ണയും വീഴ്‌ത്തി.
ഇന്ത്യൻ ബൗളർമാരിൽ ചാഹൽ പത്ത് ഓവറിൽ 47 റൺസിനാണ് നാല് വിക്കറ്റുകൾ സ്വന്ത മാക്കിയത്. ബുമ്ര പത്തോവറിൽ 49 റൺസിന് രണ്ട് വിക്കറ്റും ഹാർദ്ദിക് പാണ്ഡ്യ 6 ഓവറിൽ 28ന് 2 വിക്കറ്റുകളും വീഴ്‌ത്തി. മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി. അഞ്ച് ഓവറുകൾ എറിഞ്ഞ് 1ക്ഷ റൺസുമാത്രം വിട്ടുകൊടുത്ത് രവീന്ദ്ര ജഡേജ റൺ വേട്ടയ്‌ക്ക് തടയിട്ടു.
Comments