തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെതിരെ അശ്ലീല പരാമർശനം നടത്തി സിപിഎം നേതാവ്. നെയ്യാറ്റിൻകര എംഎൽഎ ആൻസണലാണ് സ്വപ്‌നയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്. സ്വപ്നയെ വേശ്യയായി ചിത്രീകരിക്കുകയായിരുന്നു സിപിഎം നേതാവ്. നെയ്യാറ്റിൻകര പെരുങ്കടവിള ജംഗ്ഷനിൽ വെച്ചായിരുന്നു വിവാദ പരാമർശം
ഇത്തരം മോശക്കാരികളായ സ്ത്രീകളുടെ പരാമർശങ്ങൾക്ക് പ്രതികരിക്കേണ്ട ആവശ്യം മുഖ്യമന്ത്രിക്കില്ല എന്നാണ് ആൻസൽ പറഞ്ഞത്. സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മുൻ എംഎൽഎ പിസി ജോർജിനും ക്രൈം നന്ദകുമാറിനും കേസിൽ ബന്ധമുണ്ടെന്ന് വെളിപ്പെട്ടുവെന്നും എംഎൽഎ പറഞ്ഞു.
സിപിഎം നേതാവിന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
Comments