ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പശ്ചിമബംഗാൾ ഗവർണർ ജഗ്ദ്വീപ് ജഗദീപ് ധൻകറാണ് ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.
ബിജെപിയുടെ പാർലമെന്ററി ബോർഡ് ആണ് ധൻകറെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ജഗദീപ് ധൻകറിന് കൂടുതൽ പിന്തുണ ലഭിക്കുകയായിരുന്നു. വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായിട്ടാണ് ധൻകർ ഉപരാഷ്‌ട്രപതിയായി ചുമതലയേൽക്കുക.
ഓഗസ്റ്റ് പത്തിനാണ് വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്‌ട്രപതിസ്ഥാനത്തെ കാലാവധി അവസാനിക്കുന്നത്. ജൂലൈ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് ആറിനാകും ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.
രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ മുൻപ് ജുൻജുനുവിൽ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നു. 2019 ജൂലായ് 30 മുതൽ പശ്ചിമബംഗാൾ ഗവർണറായി പ്രവർത്തിച്ച് വരുന്നു.സുപ്രീംകോടതി അഭിഭാകനായ അദ്ദേഹം 1993-1998 ൽ കിഷൻഗഡ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.
Comments