ലക്നൗ: ക്ഷേത്രത്തിനുള്ളിലേക്ക് ഇറച്ചി കഷ്ണങ്ങൾ വലിച്ചെറിഞ്ഞ് മതമൗലികവാദികൾ. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ തലഗ്രാം എന്ന സ്ഥലത്തെ റസൂലാബാദിലെ ശിവക്ഷേത്രത്തിന് നേരെയാണ് മതമൗലികവാദികൾ ആക്രമണം നടത്തിയത്.
ക്ഷേത്രത്തിനുള്ളിലേക്ക് ഇറച്ചികഷ്ണങ്ങൾ വലിച്ചെറിഞ്ഞ മതമൗലിക വാദികൾ വിഗ്രഹം തകർത്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഹിന്ദു സംഘടനകൾ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ശിവക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. രാവിലെ നിത്യപൂജ നടത്താനെത്തിയ പൂജാരി ക്ഷേത്രത്തിനകത്ത് ഇറച്ചി കഷ്ണം കിടക്കുന്നതായി നാട്ടുകാരെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞതിന് പിന്നാലെ ക്ഷേത്രം ശുദ്ധിയാക്കി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. രോഷാകുലരായ നാട്ടുകാർ ഇറച്ചിക്കടകൾക്ക് തീയിട്ടെന്നും റിപ്പോർട്ടുകളുണ്ട്.
Comments