കോഴിക്കോട്: കോഴിക്കോട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരസാന്നിധ്യം. തൊട്ടിൽപാലം പശുക്കടവിൽ പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിൽ കമ്യൂണിസ്റ്റ് ഭീകര സംഘമെത്തി. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലലുണ്ടായിരുന്നത്. സംഭവത്തിൽ തൊട്ടിൽപാലം പോലീസ് കേസെടുത്തു.
സായുധരായ ഭീകരസംഘം വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് വീട്ടിലെത്തിയത്. തുടർന്ന് പത്ത് മിനിറ്റിലേറെ സമയം വീട്ടിൽ ചിലവഴിച്ചു. മലയാളം, കന്നഡ ഭാഷകളിലാണ് ഇവർ വീട്ടുകാരോട് സംസാരിച്ചത്. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് പോസ്റ്റർ പതിച്ചത് തങ്ങളാണെന്ന് സംഘം വീട്ടുകാരെ അറിയിച്ചു. പശുക്കടവ് ടൗണിൽ കമ്യൂണിസ്റ്റ് ഭീകരരുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിന്റെ ഉത്തരവാദിത്വമാണ് സംഘം ഏറ്റെടുത്തത്.
വയനാട്ടിലെ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് വന്നതെന്നാണ് നിഗമനം. പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ളവരും സംഘത്തിലുണ്ടായിരുന്നുയ ഉണ്ണിമായ, ലത, സുന്ദരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ. ഒപ്പമുണ്ടായിരുന്ന പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല.
Comments