പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്തടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന ആരംഭിച്ചു. കുറ്റപ്പുഴയിലെ സഭാ ആസ്ഥാന ഓഫീസ്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, സഭാ മാനേജർ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചിക്കുന്നത്.
40 ഓളം പേരടങ്ങുന്ന ഇഡിയുടെ സംഘമാണ് റെയ്ഡ് നടത്തുന്നത്. കോടിയേരി ബാലകൃഷണൻ അടക്കമുള്ള സിപിഎം നേതാക്കളുടെ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണെന്ന ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധനയെന്നാണ് സൂചന. സ്വപ്‌ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഷാജ് കിരൺ ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. സംസ്ഥാന സർക്കാരിലെ ഉയർന്ന ചുമതലയുള്ള പലരുടെയും പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണെന്നായിരുന്നു ഷാജിന്റെ വെളിപ്പെടുത്തൽ.
എന്നാൽ താൻ ചില മാദ്ധ്യമവാർത്തകൾ കണ്ട് പറഞ്ഞതാണെന്നും വ്യക്തിപരമായി ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. ബിലീവേഴ്‌സ് ചർച്ചുമായി തനിക്കൊരു ബന്ധമില്ലെന്നും ഷാജ് കിരൺ അവകാശപ്പെട്ടു.
Comments