മെഡിസിൻ പഠിക്കാൻ മോഹം; 70 കാരൻ നീറ്റ് പരീക്ഷയെഴുതി; യുവാക്കൾക്ക് പ്രചോദനമായി പ്രിൻസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിസിൻ പഠിക്കാൻ മോഹം; 70 കാരൻ നീറ്റ് പരീക്ഷയെഴുതി; യുവാക്കൾക്ക് പ്രചോദനമായി പ്രിൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 10:10 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ : മിക്ക വിദ്യാർത്ഥികളിലും കണ്ടുവരുന്ന ഒന്നാണ് പരീക്ഷാ പേടി. അവസാന നിമിഷം വരെ പഠിക്കുമെങ്കിലും പരീക്ഷാ ഹാളിൽ കയറിയാൽ എല്ലാം മറന്നുപോകും. കീം, നീറ്റ് പോലുള്ള എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരം പേടികൾ അകറ്റി കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ നീറ്റ് പരീക്ഷ എഴുതിയിരിക്കുകയാണ് ഒരു എഴുപതുകാരൻ. വിളാൻകുറിച്ചിക്ക് സമീപം വിനായകപുരത്തെ പ്രിൻസ് മാണിക്കമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നീറ്റ് പരീക്ഷയ്‌ക്കെത്തിയത്.

നീറ്റ്-യുജി യോഗ്യതയ്‌ക്കുള്ള ഉയർന്ന പ്രായപരിധി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) എടുത്തുകളഞ്ഞതോടെയാണ് ഈ ആഗ്രഹത്തിന് വേണ്ടി പരിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ” മെഡിസിൻ പഠിക്കുക എന്നത് എന്റെ പഴയ സ്വപ്നമായിരുന്നു. നീറ്റ് എഴുതി ആ അഭിലാഷം നിറവേറ്റാൻ ഞാൻ ആഗ്രഹിച്ചു . എന്റെ എല്ലാ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിന് മുഴുവൻ പിന്തുണയും നൽകി” അദ്ദേഹം പറഞ്ഞു.

മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ ഒരാളുടെ ഭാവി തീരുമാനിക്കില്ലെന്നാണ് പുതുതലമുറയിലെ വിദ്യാർത്ഥികളോട് അദ്ദേഹം പറഞ്ഞത്. ആത്മവിശ്വാസത്തോടെ വെല്ലുവിളിയായി ഏറ്റെടുക്കാൻ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാൻ വേണ്ടിയാണ് താൻ പരീക്ഷയെഴുതിയത് എന്നും പ്രിൻസ് പറഞ്ഞു.

നല്ല മാർക്ക് കിട്ടിയാൽ മെഡിസിൻ പഠിക്കുമോ എന്ന ചോദ്യത്തിന് ഒന്നു ആലോചിച്ചു നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത് ”യുവാക്കൾ മെഡിസിൻ പഠിച്ച് ഡോക്ടറായാൽ അവർക്ക് കൂടുതൽ കാലം സമൂഹത്തെ സേവിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഞായറാഴ്ചത്തെ നീറ്റ് പരീക്ഷ തനിക്ക് കഴപ്പമില്ലായിരുന്നെന്നും നന്നായി പഠിച്ച വിദ്യാർത്ഥികൾക്ക് മാന്യമായ മാർക്ക് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

1968ൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂർത്തിയാക്കിയ പ്രിൻസ് മാണിക്കത്തിന് ഡോക്ടറാകാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ബിഎസ്സി അഗ്രികൾച്ചർ കോഴ്‌സിനാണ് ചേർന്നത്. 21 വർഷം ബാങ്ക് ഓഫ് ബറോഡയിൽ പ്രവർത്തിച്ചു. തുടർന്ന് നഗരത്തിലെ സ്വകാര്യ കോളജിൽ 15 വർഷം എംബിഎ വകുപ്പ് മേധാവിയായി ജോലി ചെയ്തു. ആറു വർഷം മുൻപാണ് ജോലിയിൽ നിന്ന് വിരമിച്ചത്. എം.ഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. നിലവിൽ സ്‌പോക്കൺ ഇംഗ്ലിഷ് അക്കാദമി നടത്തിവരികയാണ്.

Tags: princeNEETneet exam
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies