ന്യൂഡൽഹി: രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദത്തിന് അന്ത്യമാകുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വലിയ കുറവുണ്ടായെന്നാണ് കണക്കുകൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളിൽ 77 ശതമാനം കുറവാണ് ഉണ്ടായത്. 2009 ൽ 2,258 കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 509 ഭീകരാക്രമണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കാനായി 2015 ൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഭീകരവാദം കുറയുന്നതിന് കാരണമായത്.
കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണത്തിലും കാര്യമായ കുറവുണ്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 85 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. 2010 ൽ കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളിൽ 1005 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ 2021 ൽ ഇത് 147 ആയി കുറഞ്ഞു.
കമ്യൂണിസ്റ്റ് ഭീകരതയുടെ വ്യാപനം രാജ്യത്തുടനീളം ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. നിലവിൽ രാജ്യത്തെ 46 ജില്ലകളിൽ മാത്രമാണ് കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യമുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Comments