ഡൽഹി : ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് പറഞ്ഞു . കശ്മീരി പണ്ഡിറ്റുകൾ ഇന്നും അക്രമങ്ങൾക്കിരയാവുകയാണെന്ന് കോൺഗ്രസ്സ് നേതാവ് മല്ലികാർജ്ജുന ഖാർഗെ ആരോപണം ഉന്നയിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹം കണക്കുകൾ നിരത്തി പ്രതികരിച്ചത് . കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് സംസാരിക്കുവാൻ കോൺഗ്രസ്സിനെന്ത് അർഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു . കഴിഞ്ഞ 2018 മുതൽ സർക്കാരും സൈന്യവും സംയുക്തമായി പ്രവർത്തിക്കുന്നു . ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ് . കോൺഗ്രസ്സ് പ്രതിനിധി അതുകൂടി കാണുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഒരുകാലത്ത് കോൺഗ്രസ്സ് പറഞ്ഞിരുന്നത് കശ്മീർ പാകിസ്താന്റെ ഭാഗമാണെന്നായിരുന്നു . എന്നാൽ സർക്കാർ പറയുന്നത് കശ്മീർ ഭാരതത്തിന്റെ തലപ്പാവാണെന്നാണ് . നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കശ്മീരിനെ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാക്കാനുള്ള പ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത് . എന്നാൽ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും ചേർന്ന് ഈ പ്രവർത്തനത്തെ പിന്നിൽ നിന്നും കുത്തുകയാണ് . ഒരുകണക്കിന് എനിക്ക് സന്തോഷമുണ്ട് കോൺഗ്രസ്സുകാർ ഇപ്പോഴെങ്കിലും സമ്മദിച്ചല്ലോ കശ്മീർ ഇന്ത്യയിൽ തന്നെയാണെന്ന് . ഇന്ന് കശ്മീരിലെ ജനങ്ങൾ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. ഇവിടെ ഉള്ള സുരക്ഷയിൽ സർക്കാർ കാര്യമായി ശ്രദ്ധിക്കുന്നുണ്ട് . മാത്രമല്ല അവിടെയുള്ള ജനങ്ങൾ സൈന്യവും സർക്കാരുമായിട്ടും സഹകരിച്ചു പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് കശ്മിരിലെ സ്ഥിതിഗതികൾ മാറിയെന്നു അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു .
2018 ൽ 417 ഭീകരാക്രമണങ്ങൾ ഉണ്ടായ കശ്മീരിൽ 2021 ആയപ്പോൾ അത് 221 അയി കുറഞ്ഞെന്നും അദ്ദേഹം കണക്കുകളെ ആസ്പദമാക്കി പറഞ്ഞു . കശ്മീർ താഴ്വരകൾ സമാധാന അന്തരീക്ഷത്തിലൂടെ കടന്നുപോവുകയാണ് . അതിനായി രാത്രിയും പകലും കർശനമായ പട്രോളിംഗ് സൈന്യവും പോലീസും ചേർന്ന് നടത്തുന്നുണ്ട് . അവിടെയുള്ള കശ്മീരി പണ്ഡിറ്റുകളുടെയും , മറ്റു ന്യൂനപക്ഷങ്ങളുടെയും പുനരധിവാസങ്ങൾക്കും ,ഉന്നമനത്തിനുമാവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരുന്നുണ്ട് . പഴയതിനെ അപേക്ഷിച്ച് കശ്മീരിലെ സാധാരണ ജനങ്ങൾ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട് . ഇത് കശ്മീരിന്റെ സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവരുന്നതിന് സഹായകരമാകുമെന്നാണ് മന്ത്രി പറഞ്ഞത് .
കോൺഗ്രസ്സ് എല്ലാ കാലത്തും കശ്മീരി ജനതയെ വഞ്ചിക്കുകയായിരുന്നു . കശ്മീരി പണ്ഡിറ്റുകൾ അവരുടെ മണ്ണിൽ നിന്നും പലായനം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചതിന് കാരണക്കാർ കോൺഗ്രസ്സാണ് . ഇന്നും അവർ ഭാരതത്തെ ഒറ്റു കൊടുക്കുന്നവരുടെ തോളിൽ കയ്യിട്ടു നടക്കുകയാണെന്നും . കാലം ഒരിക്കലും അവർക്ക് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു .
Comments