പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോങ്ങാട് സ്വദേശി അയൂബിനാണ് 46 വർഷം തടവും, 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പട്ടാമ്പി അതിവേഗ കോടതിയുടേതാണ് നടപടി.
2019 ലാണ് കേസിനാസ്പദമായ സംഭവം. അഞ്ചര വയസ്സുള്ള പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
നിർണായക വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി അയൂബിന് 46 വർഷം തടവ് ശിക്ഷ വിധിച്ചത്. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. പ്രതിയ്‌ക്കെതിരായ തെളിവുകളും കോടതി അതി സൂക്ഷ്മമായി പരിശോധിച്ചിരുന്നു. പിഴ തുക ഒടുക്കാത്ത പക്ഷം രണ്ടര വർഷം കൂടി അധികമായി തടവ് അനുഭവിക്കാനാണ് കോടതിയുടെ ഉത്തരവ്.
Comments