യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയ യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പാർട്ടി ചുമതലകളിൽ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ പോര് മുറുകിയിരുന്നു. ഷാഫി പറമ്പിൽ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത് . അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ മാത്രം കൂടെ കൊണ്ടു നടക്കുകയും , അവരോട് മാത്രം ഇടപെടുകയും ചെയ്യുന്നു എന്നാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ എസ് നുസൂറും , എം എസ് ബാലുവും ഉൾപ്പെടുന്ന നേതാക്കൾ പറയുന്നത് .
യൂത്ത് കോൺഗ്രസ്സിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ശബരീ നാഥന്റെ ചാറ്റ് പുറത്ത് പോയ സംഭവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഷാഫി പറമ്പിലിനെതിരെ നടന്നിരുന്നു . എന്നാൽ പാർട്ടി അധ്യക്ഷൻ കഴിവ് കെട്ടവനാണെന്നും , ഗ്രൂപ്പിൽ നിന്നും നിരന്തരമായി ഇപ്പോ സന്ദേശങ്ങൾ പുറത്തേക്ക് പോകുന്നുണ്ടെന്നും ഇതിനെതിരെ യാതൊന്നും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്നും ചൂണ്ടി കാട്ടി കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് എൻ എസ് നുസൂർ , എം എസ് ബാലു, റിയാസ് മുക്കോലി , എസ് ജെ പ്രേം രാജ് തുടങ്ങിയ സംസ്ഥാന ഉപാധ്യക്ഷന്മാർ കത്തയച്ചിരുന്നു . എന്നാൽ പാർട്ടി അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ച് ഇവരുൾപ്പെടെ 12 പേരെ സംഘടന ചുമതലകളിൽ നിന്നും പുറത്താക്കുകയായിരുന്നു .
വാട്സാപ്പ് സന്ദേശം പുറത്തയതിനാലാണ് ശബരീനാഥനെ പോലീസ് അറസ്റ്റ് ചെയ്തത് . ഗുരുതരമായ വീഴ്ചയാണ് സന്ദേശം പുറത്തുവിട്ടവരിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി . 50000 രൂപയുടെ ബോണ്ടിൽ ആണ് ജാമ്യം അനുവദിച്ചത് . എന്നാൽ മൂന്ന് ദിവസത്തേക്ക് അദ്ദേഹത്തിന്റെ ഫോൺ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം എന്ന നിബന്ധനയുമുണ്ട് . ഷാഫി പറമ്പിലിനെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട് . ഷാഫി സിനിമ സ്റ്റൈൽ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്ന് പലരും ആരോപണം ഉന്നയിച്ചിട്ടുണ്ട് . വാട്സാപ്പ് സന്ദേശം പുറത്തായതിൽ തന്റെ കഴിവ്കേടു മറച്ചു വെക്കാനായിട്ടാണ് തങ്ങളെ പാർട്ടി ചുമതലകളിൽ നിന്നും പുറത്തക്കിയതെന്നു പറയുന്നു .
Comments