ന്യൂഡൽഹി: പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ വിമാനയാത്ര നിയമങ്ങളിൽ ഭേദഗതി വരുത്തി ഡയറക്ട്രടേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വൈകല്യങ്ങളുടെ പേരിലോ ചലനശേഷിയുടെ പേരിലോ യാത്ര നിഷേധിക്കാൻ വിമാന കമ്പനികൾക്ക് കഴിയില്ല.
യാത്രക്കാരന്റെ ആരോഗ്യനില മോശമാണെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ ഡോക്ടറിന്റെ സഹായത്തോടെ പരിശോധനയ്‌ക്ക് വിധേയമാക്കണം. എന്നാൽ നിർബന്ധത്തിന് വഴങ്ങരുതെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിലെ വിദഗ്‌ദ്ധസംഘത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷം വിമാനകമ്പനികൾക്ക് യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാവുന്നതാണ്. യാത്ര പാടില്ലെന്ന് വിദഗ്‌ദ്ധ സംഘം അറിയിക്കുകയാണെങ്കിൽ യാത്രക്കാരനെ വിവരം രേഖാ മൂലം അറിയിക്കാനും നിർദേശമുണ്ട്.
റാഞ്ചി വിമാനത്താവളത്തിൽ ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ ഇത്തരത്തിലൊരു ഭേദഗതിയ്‌ക്ക് ഒരുങ്ങിയത്. അന്വേഷണങ്ങൾക്ക് ഒടുവിൽ വിമാനജീവനക്കാർ നിയമ വിരുദ്ധമായി യാത്രക്കാരോട് പെരുമാറിയതെന്ന് വ്യക്തമായി. ഗുരുതര വീഴ്ച വരുത്തിയതിന് ഇൻഡിഗോ കമ്പനിയ്‌ക്ക് 5 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
Comments