തിരുവനന്തപുരം: ഭരണകൂട ഭീകരതയുടെ ഇരയാണ് താനെന്ന് ക്രൈം നന്ദകുമാർ. മുഖ്യമന്ത്രി, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ,മന്ത്രിവീണ ജോർജ്, മുഹമ്മദ് റിയാസ് എന്നിവരുടെ പ്രതികാരമാണ് തനിക്കെതിരെ കേസെടുക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരത്തിന്റെ ഭാഗമായാണിത്. കളള കേസിൽ 34 ദിവസം ജയിലിൽ കിടന്ന ശേഷമാണ് താൻ കോടതിയുടെ അനുമതിയോടെ തിരിച്ചെത്തിയത്.തനിക്കെതിരായ കേസിൽ തെളിവില്ലെന്ന് കോടതി പറഞ്ഞുവെന്ന് ക്രൈം നന്ദകുമാർ കൂട്ടിച്ചേർത്തു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും മകൾക്കും ഭാര്യയ്‌ക്കുമെതിരെ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു വീഡിയോ ചെയ്തിരുന്നെന്നും അതിനെക്കുറിച്ചുള്ള രേഖകളാണ് പോലീസ് ചോദ്യം ചെയ്യലിനിടെ ആവശ്യപ്പെട്ടതെന്നും ക്രൈം നന്ദകുമാർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
ആരോഗ്യമന്ത്രി വീണാ ജോർജിന്റേതെന്ന പേരിൽ അശ്ലീലവീഡിയോ നിർമ്മിക്കാൻ നിർബന്ധിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കണമെന്നാവശ്യപ്പെട്ട് നന്ദകുമാർ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് കാണിച്ച് സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്.
Comments