കണ്ണൂർ : കൂത്തുപറമ്പ് പാനുണ്ടയിൽ ആർ എസ് എസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. ഗുരുദക്ഷിണയും കഴിഞ്ഞ് മടങ്ങുകയായിരുന്ന 4 സ്വയം സേവകരെയാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ എ.ആദർശ്, പി.വി.ജിഷ്ണു, ടി.അക്ഷയ്, കെ.പി.ആദർശ് എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുദക്ഷിണ ഉത്സവത്തിനായി തയ്യാറാക്കിയ കൊടിതോരണങ്ങൾ നശിപ്പിച്ച സി പി എം പ്രവർത്തകർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റവരെ ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് സന്ദർശിച്ചു.
ജില്ലയിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങൾ തുടർക്കഥയാവുകയാണ്. പ്രവർത്തകർക്കെതിരെ മാത്രമല്ല ആർ.എസ്.എസ് കാര്യാലയത്തിന് നേരെയും സി.പി.എം പ്രവർത്തകർ അക്രമം അഴിച്ച് വിട്ടിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ഇരുവരും സി.പി.എം പ്രവർത്തകരാണ്. നിലവിൽ ഭരിക്കുന്ന പാർട്ടിക്ക് ഉള്ളിൽ പ്രവർത്തിക്കുന്നവർ തന്നെ അക്രമങ്ങൾ അഴിച്ച് വിടുമ്പോൾ അത് നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് പോലീസും. പാർട്ടിയുടെ പിൻബലം കൂടെയുള്ളതിനാൽ പ്രതികളിൽ ഭൂരിഭാഗവും കേസുകളിൽ നിന്ന് വളരെ വേഗത്തിൽ പുറത്ത് വരികയും ചെയ്യുന്നു.
Comments