റാഞ്ചി: പശുക്കടത്ത് സംഘം വനിതാ പോലീസ് ഉദ്യോഗസ്ഥയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളും അറസ്റ്റിലായി. ഝാർഖണ്ഡിൽ പശുക്കടത്ത് നടത്തിയ നാല് പേരാണ് പിടിയിലായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവരിൽ ഒരാൾ അറസ്റ്റിലായിരുന്നു. ശേഷിക്കുന്ന മൂന്ന് പേരും ഞായറാഴ്ച രാവിലെയും വൈകിട്ടുമായി ഝാർഖണ്ഡ് പോലീസിന്റെ പിടിയിലായി.
വാഹനത്തിന്റെ ഡ്രൈവറും ഉടമയുമായ പ്രതിയാണ് ആദ്യം അറസ്റ്റിലായത്. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബാക്കിയുള്ളവരും അറസ്റ്റിലാകുകയായിരുന്നു. നിഗാർ ഖാൻ, സാജിദ്, ഷാഹിദ്, താഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന പിക്ക് അപ് വാൻ ഉപയോഗിച്ചാണ് വാഹന പരിശോധനയ്‌ക്ക് നിന്നിരുന്ന എസ്‌ഐ സന്ധ്യ ടോപ്‌നോയെ ഇടിച്ചുകൊന്നത്. അറസ്റ്റിലായവരിൽ പിതാവും രണ്ട് മക്കളുമുണ്ട്.
ജൂൺ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പശുക്കടത്ത് നടത്തിയ വാഹനത്തെക്കുറിച്ചുള്ള രഹസ്യ വിവരം എസ്‌ഐ സന്ധ്യയ്‌ക്ക് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് വാഹന പരിശോധന കർശനായി നടത്തുമ്പോഴാണ് പശുക്കടത്ത് സംഘം എത്തിയത്.
വാഹനം നിർത്താതെ പോയപ്പോൾ സന്ധ്യ അവരെ പിന്തുടർന്നു. എന്നാൽ കള്ളക്കടത്ത് സംഘത്തിന്റെ വാഹനം അമിത വേഗതയിൽ സന്ധ്യയുടെ ജീപ്പിന് നേരെ ഓടിച്ചുകയറ്റി. പോലീസ് വാഹനം തകരുകയും സന്ധ്യയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സന്ധ്യ മരിച്ചിരുന്നു.
Comments