കൊച്ചി: കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് കൊടും ക്രൂരതയാണെന്ന് ബി ജെ പി . ഇനിയെങ്കിലും ജനങ്ങളെ മനസ്സിലാക്കാൻ സർക്കാർ ശ്രമിക്കണം . കേരളത്തിന്റെ വികസനത്തിന്
കെ -റെയിൽ ആവശ്യമാണെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പറഞ്ഞിരുന്നത് . എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന വാശിയായിരുന്നു മുഖ്യമന്ത്രിക്ക് . പദ്ധതിക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞ സർക്കാർ അക്ഷരാർത്ഥത്തിൽ ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കി വിടുകയാണ് ചെയ്തതതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. . 100 ദിവസം പിന്നിട്ട കെ -റെയിൽ പദ്ധതി എങ്ങുമെത്താതെയാകുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ് . സർക്കാർ അവരെ ഇനിയും ഉപദ്രവിക്കരുതെന്ന് ബിജെപി നേതൃത്വം പറയുന്നു .
കെ -റെയിൽ വന്നാൽ നിരവധി കുടുംബങ്ങൾ വഴിയാധാരമാകുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകുമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ നിരവധി സഥലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു . സർവ്വേ പ്രകാരം പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തത് മൂലം കഷ്ടതയനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ് . വീടിന്റെ നടുക്കും , മുറ്റത്തും, പറമ്പിലുമെല്ലാം മഞ്ഞ കുറ്റികൾ സ്ഥാപിച്ച സർക്കാർ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി വ്യക്തമാക്കി.
കെ -റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച സാധാരണക്കാരെയും ബിജെപി പ്രവർത്തകരെയും തല്ലിച്ചതക്കുകയും കേസെടുക്കുകയുമാണ് ഭരണകൂടം ചെയ്തത് . സർക്കാർ ജനങ്ങളുടെ കണ്ണീർ കാണാതെ നടപ്പിലാക്കുന്ന വികസനം തീർത്തും ജനദ്രോഹപരമാണെന്നും ഇനിയെങ്കിലും സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം . യാതൊരു പഠനവും നടത്താതെ നടപ്പിലാക്കാൻ ശ്രമിച്ച കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയാണ് ചെയ്തത് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കി വിടുകായാണ് ചെയ്യുന്നതതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു ;
കെ -റെയിലിന് കേന്ദ്ര സർക്കാർക്കാർ അനുമതി നൽകില്ല എന്നറിഞ്ഞിട്ടും സർക്കാർ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണ് . സർവ്വേ കല്ല് സ്ഥാപിച്ച ഭൂമി വിൽക്കാനോ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ സാധിക്കാതെ ജനങ്ങൾ നട്ടം തിരിയുകയാണ് . കെ -റെയിൽ സർവ്വേ കല്ലുകൾ ഇളക്കി മാറ്റി സാധാരണ ഗതിയിലാക്കണമെന്നാണ് ജനങ്ങളുടെ ഇപ്പോഴുള്ള ആവശ്യമെന്നും ബിജെപി ചൂണ്ടിക്കാട്ടി.
Comments