ഇറ്റലി: പർവ്വതാരോഹണത്തിനിടെ നൂറടി പൊക്കത്തിൽ നിന്ന് താഴേക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പമാണ് ഇവർ ഇറ്റലിയിലെ റോസൻഗാർട്ടൻ മാസിഫിലേക്ക് ട്രക്കിങ്ങിന് പോയത്. എന്നാൽ പർവ്വതത്തിന്റെ 98 അടി ഉയരത്തിലെത്തിയപ്പോൾ ഇവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ താഴോട്ടു വീണു. മൗണ്ട്യൻ റെസ്ക്യൂസംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ മരണപ്പെട്ട യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
വടക്കൻ ഇറ്റലിയിലെ ഡെലോമൈറ്റ് മലനിരകൾക്കിടയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ട്രക്കിങ്ങിന് എത്തുന്ന വിനോദ സഞ്ചാരികൾക്ക് സഹായമാകുന്ന വിധത്തിൽ പടികളും, പിടിച്ചു കയറാനുള്ള കയറും ഇവിടെ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നിട്ടും അപകടം ഉണ്ടാവുന്നു എന്നത് പ്രദേശിക ടൂറിസം മേഘലയ്‌ക്ക് ആശങ്കയാണ്.
മറ്റൊരു ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ മൃതദേഹം ഇറ്റലിയിലെ ഒരു പാറയുടെ അടിയിൽ നിന്ന് കണ്ടെത്തിയത് കാണാതായി മൂന്നാഴ്ചയ്‌ക്ക് ശേഷമാണ് . ജെറാർഡ് ക്രിസ്റ്റഫർ ടർണർ തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നത് വടക്കൻ ഇറ്റലിയിലെ ആൽപ്‌സ് പർവ്വതനിരകളോട് ചേർന്നുള്ള ലേക് കോമോയിലെ ലെസോനോ എന്ന സ്ഥലത്തായിരുന്നു. താമസിക്കുന്ന ഗ്രാമത്തിന് പിന്നിലെ മലനിരകളിലേക്കാണ് അദ്ദേഹം ട്രക്കിങ്ങിന് പോയത്. കുടുംബത്തെ ഹോട്ടൽ റൂമിലിരുത്തി ഉച്ച സമയത്ത് ഒറ്റയ്‌ക്ക് നടക്കാനിറങ്ങിയതായിരുന്നു ടർണർ. പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടർണർ രണ്ട് മണിക്കൂറുകൾക്ക് ശേഷം ഭാര്യയെ വിളിച്ചു, താൻ വൈകുമെന്ന് മുന്നറിയിപ്പ് നൽകി .
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ടർണർ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മൗണ്ട്യൻ റസ്ക്യൂ സംഘവും അഗ്നി ശമന സേനാംഗങ്ങളും ഉൾപ്പെടെ വിവിധ സുരക്ഷാ സംഘങ്ങൾ സംയുക്തമായി രക്ഷാദൗത്യത്തിനിറങ്ങി. അൻപതിലധികം സാങ്കേതിക വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്.
നെസ്സോയ്‌ക്കും പൊഗ്‌നാന ലാരിയോയ്‌ക്കും ഇടയിലുള്ള കാർവാഗ്‌നാന പ്രദേശത്ത് നിന്ന് ടർണറുടെ ഫോൺ രക്ഷാ സംഘം കണ്ടെത്തി. മൂന്നാഴ്ച നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ഹെലികോപ്റ്ററിൽ തെർമോസ്കാനർ ഉപയോഗിച്ചാണ് ടർണറുടെ മൃതദേഹം കണ്ടെടുത്തത്. പാറയുടെ അടിത്തട്ടിൽപ്പെട്ടതിനാലാണ് മൃതദേഹം കണ്ടെത്താൻ താമസം നേരിട്ടത്.
Comments