പട്‌ന: ഭാരതീയ ജനതാ യുവ മോർച്ചയുടെ (ബിജെവൈഎം) ദേശീയ സമ്മേളനത്തിന് ബീഹാറിന്റെ തലസ്ഥാനമായ പട്‌ന സാക്ഷ്യം വഹിക്കും. നാളെ ആരംഭിക്കുന്ന ജൻ- സമ്പർക്ക് അഭിയാൻ ത്രിദിന സമ്മേളനത്തിന് ബിജെവൈഎം അദ്ധ്യക്ഷൻ തേജസ്വി സൂര്യ നേതൃത്വം വഹിക്കും. രാജ്യത്തെ നിരവധി പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. സമ്മേളനത്തിന് മുന്നോടിയായി ബിജെവൈഎം പ്രവർത്തകർ വീടുകളിൽ സന്ദർശനം നടത്തി. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രധാനമന്ത്രിയുടെ യുവജനക്ഷേമ പദ്ധതികളെ കുറിച്ചും യുവാക്കൾക്ക് നൽകിയ അവസരങ്ങളെ കുറിച്ചും ചർച്ചകൾ സംഘടിപ്പിച്ചു.
നെഹ്‌റു കുടുംബം ജനാധിപത്യത്തിലും നീതി ന്യായവ്യവസ്ഥയിലും വിശ്വസിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും 20 വർഷക്കാലമാണ് നിരപരാധിത്വം തെളിയ്‌ക്കാനായി പോരാടിയത്. നിയമം രാജ്യത്ത് എല്ലാവർക്കും തുല്യമാണ്. ഗാന്ധി കുടുംബത്തിന് പ്രത്യേക പരിഗണനയോ സ്ഥാനമോ ലഭിക്കില്ലെന്നും തേജസ്വി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത സാഹചര്യത്തെ മുൻനിർത്തിയാണ് അദ്ദേഹം പ്രതികരിച്ചത്.
Comments