ക്ഷേത്രങ്ങൾ പണിയാൻ ജീവിതം ഉഴിഞ്ഞുവെച്ച ചോള രാജ്ഞിയുടെ വെങ്കല പ്രതിമ വാഷിംഗ്ടണിൽ; കൊള്ളയടിച്ചുകൊണ്ടുപോയ വിഗ്രഹം തിരിച്ചെത്തിക്കാൻ നടപടികളുമായി സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്ഷേത്രങ്ങൾ പണിയാൻ ജീവിതം ഉഴിഞ്ഞുവെച്ച ചോള രാജ്ഞിയുടെ വെങ്കല പ്രതിമ വാഷിംഗ്ടണിൽ; കൊള്ളയടിച്ചുകൊണ്ടുപോയ വിഗ്രഹം തിരിച്ചെത്തിക്കാൻ നടപടികളുമായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 08:04 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണിൽ : തമിഴ്‌നാട്ടിൽ നിന്ന് കൊള്ളയടിച്ചുകൊണ്ട് പോയ ചോള രാജ്ഞിയുടെ വെങ്കല പ്രതിമ വാഷിംഗ്ടണിലെ മ്യൂസിയത്തിൽ കണ്ടെത്തി. 1929 ൽ നാഗപ്പട്ടണത്തെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുപോയ സെംബിയൻ മഹാദേവിയുടെ പ്രതിമയാണ് ഐഡൽ വിംഗ് പോലീസ് കണ്ടെത്തിയത്. ഇത് തിരികെ രാജ്യത്തെത്തിക്കാനുളള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

1929-ൽ ന്യൂയോർക്കിലെ പ്രശസ്ത പുരാവസ്തു ഗവേഷകനായ ഹാഗോപ് കെവോർക്കിയനിൽ നിന്നാണ് ഫ്രീർ ഗ്യാലറി ഓഫ് ആർട്ട് ഈ വിശിഷ്ടമായ വെങ്കല വിഗ്രഹം വാങ്ങിയത്. 1962 ൽ കെവോർക്കിയൻ മരിച്ചു. എന്നാൽ വിഗ്രഹം ആരിൽ നിന്ന് എത്ര തുകയ്‌ക്ക് സ്വന്തമാക്കി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് ഡയറക്ടർ ജനറൽ കെ ജയന്ത് മുരളി പറഞ്ഞു.

2015ൽ തന്റെ സന്ദർശന വേളയിൽ ഫ്രീർ ഗ്യാലറി ഓഫ് ആർട്ടിൽ സെംബിയൻ മഹാദേവിയുടെ വിഗ്രഹം കണ്ടതായി രാജേന്ദ്രൻ എന്നയാൾ വെളിപ്പെടുത്തി. തുടർന്ന് നാഗപ്പട്ടണത്ത് നിന്നും 25 കിലോമീറ്റർ അകലെയുള്ള സെംബിയൻ മഹാദേവി ഗ്രാമത്തിലെ കൈലാസനാഥ സ്വാമി ശിവൻ ക്ഷേത്രത്തിലെ ആളുകളുമായി ഈ വിവരം പങ്കുവെച്ചു. 2018 ലാണ് ഇത് സംബന്ധിച്ച് വേളാങ്കണ്ണി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഈ കേസ് ഐഡൽ വിംഗ് പോലീസിന് കൈമാറുകയായിരുന്നു.

ജയന്ത് മുരളി, പോലീസ് ഇൻസ്പെക്ടർ ജനറൽ ആർ ദിനകരൻ, ബി രവി പോലീസ് സൂപ്രണ്ട് എന്നിവരാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ എപ്പിഗ്രാഫി ബ്രാഞ്ചിന്റെ സഹായത്തോടെ അന്വേഷണ സംഘത്തിന് ലഭിച്ചു. 60 വർഷത്തിലേറെയായി അവിടെ ജോലി ചെയ്തിരുന്ന ക്ഷേത്ര ജീവനക്കാരോട് ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി.

ചോള ചക്രവർത്തിയായ കണ്ഠരാദിധ്യ തേവരുടെ ഭാര്യയായിരുന്നു ചോള രാജ്ഞി സെംബിയൻ മഹാദേവി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികൾക്ക് ഒരു പുത്രനുണ്ടായിരുന്നു- ഉത്തമചോള തേവർ അഥവാ മാതുരന്തഗ തേവർ എന്നായിരുന്നു പുത്രന്റെ പേര്.

സെംബിയൻ മഹാദേവിക്ക് 15 വയസ്സുള്ളപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു. അന്ന് മകന് ഒരു വയസ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം, രാജ്ഞി തന്റെ ജീവിതം ക്ഷേത്രങ്ങൾ പണിയുന്നതിനും കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചു.

ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ രാജ്ഞികളിൽ ഒരാളായിരുന്നു അവർ. 60 വർഷക്കാലം നിരവധി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങൾക്ക് ഉദാരമായ സമ്മാനങ്ങൾ നൽകുകയും ചെയ്തു. അവരുടെ കാലത്താണ് ഇഷ്ടിക ക്ഷേത്രങ്ങളിൽ നിന്ന് മാറി ഗ്രാനൈറ്റ് കൊണ്ട് ക്ഷേത്രങ്ങൾ പണിയാൻ ആരംഭിച്ചത്.

യുനെസ്‌കോ ഉടമ്പടി പ്രകാരം സെംബിയൻ മഹാദേവിയുടെ വിഗ്രഹം വീണ്ടെടുക്കാനും സെംബിയൻ മഹാദേവി കൈലാസനാഥർ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Tags: PREMIUMWashingtonarchaeological survey of india
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies