ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോപ്പു കൂട്ടുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ദേശീയ മാദ്ധ്യമങ്ങൾ. ദേശവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സംഘടനയുടെ അജണ്ടകൾ പ്രചരിപ്പിക്കാനും ചെറു സംഘങ്ങളെ പ്രത്യേകം നിയോഗിച്ചതായി കണ്ടെത്തി.
സുരക്ഷാ ഏജൻസികളുടെ കണ്ണിൽപ്പെടാതെ സാമൂഹ്യസേവനമെന്ന മറവിലാണ് പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്ത് വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക രേഖകൾ റെയ്ഡിൽ കണ്ടെത്തിയിരുന്നു. സംഘടനാ പ്രവർത്തനങ്ങളുടെ ബ്ലൂപ്രിന്റുകൾ എന്ന നിലയിലാണ് ഇവ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ സൂക്ഷിച്ച് വെച്ചിരുന്നത്.
സാമൂഹ്യ സേവനങ്ങൾക്കെന്ന പേരിൽ ജനങ്ങളിൽ നിന്ന് പണം പിരിക്കുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കുപ്രചരണങ്ങൾക്കും പണം വിനിയോഗിക്കുകയുമാണ് രീതി. മൊഹല്ലകൾ, മദ്രസകൾ എന്നിവയെ കൂടാതെ മുസ്ലീം ഭൂരിപക്ഷമുള്ള സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി തെളിവുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ദക്ഷിണേന്ത്യയിൽ മാത്രം നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആയുധപരിശീലനം നേടിയിരിക്കുന്നത്. ഇവർക്ക് നൽകിയിരിക്കുന്ന പ്രധാന ഉത്തരവാദിത്വം ഹിന്ദുവിരുദ്ധ അജണ്ടയും രാജ്യവിരുദ്ധതയും വളർത്തുക എന്നതാണെന്ന് ദേശീയമാദ്ധ്യമങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നു.
Comments