ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രമായ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി (ഗിഫ്റ്റ് സിറ്റി) സന്ദർശിച്ചു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെ (ഐഎഫ്എസ്സിഎ) തറക്കല്ലിടുകയും ചെയ്തു. ഐഎഫ്എസ്സിയിലെ സാമ്പത്തിക ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്ഥാപനങ്ങളുടെയും വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഏകീകൃത റെഗുലേറ്ററായിരിക്കും ഐഎഫ്എസ്സിഎ. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് ഗിഫ്റ്റ് സിറ്റി സ്ഥിതി ചെയ്യുന്നത്.
‘ഇന്ന്, ഗിഫ്റ്റ് സിറ്റിയിൽ, ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി – ഐഎഫ്എസ്സിഎ ഹെഡ്ക്വാർട്ടേഴ്സ് കോട്ടിടത്തിന് തറക്കല്ലിട്ടു. ഈ കെട്ടിടം അതിന്റെ വാസ്തുവിദ്യയിൽ എത്ര മഹത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയെ ഒരു സാമ്പത്തിക വൻശക്തിയാക്കാൻ ഈ സ്ഥാപനം പരിധിയില്ലാത്ത അവസരങ്ങൾ സൃഷ്ടിക്കും’. ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ആഗോള ധനകാര്യത്തിന് ദിശാബോധം നൽകുന്ന അമേരിക്ക, യുകെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. റെക്കോർഡ് വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് വരുന്നത്. ഈ അവസരത്തിൽ നിങ്ങൾക്കും എല്ലാ രാജ്യക്കാർക്കും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
2008ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും ഉണ്ടായപ്പോൾ ഗുജറാത്ത് ഫിൻടെക് രംഗത്ത് പുതിയതും വലുതുമായ ചുവടുകൾ വെയ്ച്ചു. ആ ആശയം പുരോഗമിച്ചതിൽ സന്തോഷമുണ്ട്.
വാണിജ്യത്തിന്റെയും സാങ്കേതികവിദ്യയുടെയും കേന്ദ്രമായി ഗിഫ്റ്റ് സിറ്റി ശക്തമായ മുദ്ര പതിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗിഫ്റ്റ് സിറ്റിയിലൂടെ ഇന്ത്യ ആഗോളതലത്തിൽ സേവനമേഖലയിൽ ശക്തമായ പങ്കാളിത്തവുമായി മുന്നോട്ട് പോകുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ‘രാജ്യത്തെ സാധാരണക്കാരന്റെ അഭിലാഷങ്ങൾ ഗിഫ്റ്റ് സിറ്റിയുടെ ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗിഫ്റ്റ് സിറ്റിയിൽ ബന്ധപ്പെട്ടിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള തത്സമയ ഡിജിറ്റൽ പേയ്മെന്റുകളിൽ ഇന്ത്യയുടെ വിഹിതം 40 ശതമാനം ആണ്. 21ാം നൂറ്റാണ്ടിൽ സാമ്പത്തികവും സാങ്കേതികവിദ്യയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ, ശാസ്ത്രം, സോഫ്റ്റ്വെയർ എന്നിവയുടെ കാര്യമെടുത്താൽ, ഇന്ത്യക്ക് മുൻതൂക്കവും അനുഭവപരിചയവുമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments