ലക്‌നൗ: കാൺപൂരിൽ ഇസ്ലാമിക സംഘടനാ നേതാവിനും കൂട്ടാളികൾക്കുമെതിരെ കേസ്. മുസ്ലീം അസോസിയേഷൻ അദ്ധ്യക്ഷൻ അബ്ദുൾ ഹസീബിനും ഇയാളുടെ കൂട്ടാളികൾക്കുമെതിരെയാണ് കേസ് എടുത്തത്. ഹബീബ് ഭീഷണിപ്പെടുത്തിയെന്ന ലെതർ വ്യാപാരിയുടെ പരാതിയിലാണ് നടപടി.
മുസ്ലീം അസോസിയേഷന്റെ ഭൂമിയിൽ വ്യാപാരി അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നുവെന്ന് ആരോപിച്ചാണ് ഹബീബ് ഭീഷണിപ്പെടുത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ആടിനെ അറക്കുന്ന വീഡിയോയും ഹബീബ് വ്യാപാരിയുടെ ഫോണിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ ഹബീബിന്റെ സഹോദരൻ വീട്ടിലെത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തി. ഇതോടെ വ്യാപാരി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് കമ്മീഷണർ വിജയ് സിൻഹയ്‌ക്കാണ് വ്യാപാരി പരാതി നൽകിയത്. ജൂൺ മൂന്നിന് കാൺപൂരിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹബീബിനെതിരെ അന്വേഷണം വേണം. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും പരാതിയിൽ വ്യാപാരി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments