മാസങ്ങൾ നീണ്ട കാത്തിരിപ്പ്; സവാഹിരി കാബൂളിലെ താവളത്തിൽ എത്തിയതോടെ പണി തുടങ്ങി; മരണത്തിന്റെ ഡോക്ടറെ അമേരിക്ക അരിഞ്ഞുതള്ളിയതിങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാസങ്ങൾ നീണ്ട കാത്തിരിപ്പ്; സവാഹിരി കാബൂളിലെ താവളത്തിൽ എത്തിയതോടെ പണി തുടങ്ങി; മരണത്തിന്റെ ഡോക്ടറെ അമേരിക്ക അരിഞ്ഞുതള്ളിയതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് സൈന്യം ഡ്രോണാക്രമണത്തിലൂടെ ശനിയാഴ്ചയാണ് കൊലപ്പെടുത്തിയത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന കൊടും ഭീകരൻ അഫ്ഗാനിൽ ഒളിച്ചിരിക്കെയായിരുന്നു കൊലപാതകം.

ഏറെ കാലമായി സിഐഎ അൽ സവാഹിരിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയാണ്. പാകിസ്താനിലെ ഗോത്രമേഖലയിലോ അഫ്ഗാനിസ്ഥാനിലോ ആണ് സവാഹിരി എന്ന വിവരം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ശ്രദ്ധയോടും ക്ഷമയോടും കൂടെയുള്ള മാസങ്ങളോളം നീണ്ട കാത്തിരിപ്പ് അവസാനിച്ചത് സവാഹിരി അഫ്ഗാനിൽ എത്തിയെന്ന രഹസ്യവിവരം ലഭിച്ചപ്പോഴാണ്.

സവാഹിരിക്ക് പിന്തുണ നൽകുന്ന സംഘടനകളെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. അഫ്ഗാനിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചത് അൽ ഖ്വായ്ദ പോലുള്ള ഭീകര സംഘടനകൾക്ക് തഴച്ചുവളരാൻ വളമായി എന്ന വാർത്തകളും പുറത്തുവന്നു. ഇതോടെയാണ് സവാഹിരി അഫ്ഗാനിൽ ആയിരിക്കുമെന്ന നിഗമനത്തിൽ എത്തിയത്.

ഈ വർഷം സസവാഹിരിയുടെ ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കാബൂളിലെ സുരക്ഷിത താവളത്തിലേക്ക് മാറിയതായാണ് വിവരം ലഭിച്ചത്. അവരോടൊപ്പം സവാഹിരിയും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കകം ഈ സുരക്ഷിത താവളത്തിൽ സവാഹിരിയെ കണ്ടതായും രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.

ഏപ്രിൽ ആദ്യം മുതൽ സവാഹിരിയുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രസിഡന്റ് ജോ ബൈഡനുമൊന്നിച്ച് നിർണായക ചർച്ചകളും നടത്തി.

ഈ താവളത്തിന്റെ സ്വഭാവവും ഘടനയും കണ്ടെത്തുകയും മറ്റ് വീടുകൾക്കോ സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്കോ ഒന്നും അപകടം സംഭവക്കാത്ത രീതിയിൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരം സംഭവങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനും തടസ്സമില്ലാതെ ആക്രമണം നടത്താൻ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി അടുത്ത ആഴ്ചകളിൽ നിർണായക യോഗങ്ങൾ ചേർന്നു. ജൂലൈ 1 ന് സിഐഎ ഡയറക്ടർ വില്യം ബേൺസ്, പ്രസിഡന്റ് ജോ ബൈഡനോട് സംഭവങ്ങൾ വിശദീകരിച്ചു.

ഇടിമിന്നൽ, കാലാവസ്ഥാ വ്യതിയാനം, സമീപത്തെ കെട്ടിടങ്ങൾ എന്നിങ്ങനെ ഈ മിഷന് തടസ്സമായേക്കാവുന്ന എല്ലാത്തിനെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിശോധിച്ച അഭിഭാഷകർ ഉൾപ്പെടെയുള്ള ഉന്നതർ, ഇത് സവാഹിരി തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ജൂലൈ 25 ന്, ജോ ബൈഡൻ തന്റെ പ്രധാന കാബിനറ്റ് അംഗങ്ങളെയും ഉപദേശകരെയും വിളിച്ച് അന്തിമ വിശകലനം നടത്തുകയും സവാഹിരിയെ കൊല്ലുന്നത് താലിബാനുമായുള്ള അമേരിക്കയുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുകയും ചെയ്തു. സാധാരണക്കാരെ അപകടപ്പെടുത്താതെ നോക്കുമെന്ന വ്യവസ്ഥയിലാണ് ബൈഡൻ വ്യോമാക്രമണത്തിന് അംഗീകാരം നൽകിയത്.

തുടർന്ന് കാബൂളിലെ സവാഹിരിയുടെ സുരക്ഷിത താവളം ലക്ഷ്യം വെച്ച് അമേരിക്കൻ ഡ്രോണുകൾ കുതിച്ചു. ജൂലൈ 30 ന് അമേരിക്കൻ സമയം രാത്രി 9:48 നാണ് അമേരിക്കയുടെ ഹെൽഫയർ മിസൈലുകൾ സവാഹിരിയുടെ നേർക്ക് പാഞ്ഞത്.

Tags: Talibanmissile attackAyman al-Zawahiri
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies