പാട്‌ന: നിർബന്ധിത മതപരിവർത്തന ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ വ്യാപക ആക്രമണം അഴിച്ചുവിട്ട് മത തീവ്രവാദികൾ. ക്ഷേത്രം അടിച്ചു തകർത്തു. ഹിന്ദു കുടുംബത്തെ ആക്രമിച്ചു. പാട്‌നയിലെ പഹർപൂരിലായിരുന്നു മതമൗലികവാദികൾ അഴിഞ്ഞാടിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ കഴിയാതിരുന്നതിലുളള ദേഷ്യത്തെ തുടർന്നായിരുന്നു മതഭീകരർ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ നൂറോളം പേർക്കെതിരെ പോലീസ് കേസ് എടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പഹർപൂർ സ്വദേശിനിയായ നീന എന്ന പെൺകുട്ടിയെ പ്രദേശവാസിയായ മോഹ്ദ് സോനു ബോബി എന്ന പേരിൽ ആൾമാറാട്ടം നടത്തി പ്രണയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ മാസങ്ങൾക്ക് മുൻപ് വിവാഹിതരായി. ഇതിന് ശേഷം ഇയാൾ പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചു. ഇതോടെയാണ് ബോബി മുസ്ലീമാണെന്ന് പെൺകുട്ടിയ്‌ക്ക് വ്യക്തമായത്. ഇതിന് പിന്നാലെ സംഭവം പുറത്തറിയാതിരിക്കാൻ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കാൻ ആരംഭിച്ചു. പീഡനം സഹിക്കാതെ ആയതോടെ പെൺകുട്ടി മോഹ്ദിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ വീട്ടുകാർ മോഹ്ദിനെതിരെ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മതമൗലികവാദികൾ സംഘം ചേർന്ന് ആക്രമണം ആരംഭിച്ചത്.
പഹർപൂരിലെ ദേവീ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം. മുഴുവൻ വിഗ്രഹങ്ങളും മതതീവ്രവാദികൾ അടിച്ചു തകർത്തു. ഇതിന് പുറമേ പെൺകുട്ടിയെയും വീട്ടുകാരെയും മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ പെൺകുട്ടിയും കുടുംബവും പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments