ന്യൂഡൽഹി: ജഹാംഗീർപുരിയിൽ നടന്ന ഹനുമാൻജയന്തി ആഘോഷങ്ങൾക്കിടയിൽ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 29 കാരൻ മാലിക്കാണ് ഡൽഹി പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് പ്രതിയെ പിടി കൂടിയത്. പോലീസ് സംഘം പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.അജ്ഞാതർ പോലീസ് സംഘത്തിനു നേരെ ഇഷ്ടിക എറിഞ്ഞു പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമവും നടത്തി. പ്രതിയെ സഹായിച്ചതിന് അജ്ഞാതർക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വീർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307,120 ബി, 147 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഘോഷയാത്രയ്‌ക്കിടയിൽ ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയുമായിരുന്നു. അക്രമത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പോലീസ് കുറ്റവാളിയായി പ്രഖ്യാപിക്കുകയും വിവരങ്ങൾ കൈമാറുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Comments