‘അമ്മയുടെ കുട‘: മൂല്യശോഷണത്താൽ പൊള്ളുന്ന വർത്തമാനകാല മനസ്സുകൾക്ക് ക്ഷണനേരം വിശ്രമിക്കാനുള്ള ഓർമ്മപ്പെടുത്തലിന്റെ തണൽ- 'Ammayude Kuda'
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘അമ്മയുടെ കുട‘: മൂല്യശോഷണത്താൽ പൊള്ളുന്ന വർത്തമാനകാല മനസ്സുകൾക്ക് ക്ഷണനേരം വിശ്രമിക്കാനുള്ള ഓർമ്മപ്പെടുത്തലിന്റെ തണൽ- ‘Ammayude Kuda’

Janam Web Desk by Janam Web Desk
Aug 4, 2022, 06:23 pm IST
A A
FacebookTwitterWhatsAppTelegram

ഇരിങ്ങാലക്കുട സാകേതം വൃദ്ധസദനം നിർമ്മിച്ച് ഡോക്ടർ മധു മീനച്ചിൽ തിരക്കഥയും ഗാനരചനയും സംവിധാനവും നിർവ്വഹിച്ച് യൂട്യൂബിൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിമാണ് ‘അമ്മയുടെ കുട‘. വാര്‍ദ്ധക്യം ബാധ്യതയാകുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയുടെ പരിച്ഛേദം എന്നാണ് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ആശയം ഏറ്റവും ശക്തിമത്തായി, ചിന്തോദീപകമായി അവതരിപ്പിച്ചിരിക്കുന്ന ലഘുചിത്രമാണ് അമ്മയുടെ കുട.

സർക്കാർ ആശുപത്രി ഡോക്ടറായ ഡോക്ടർ മുകുന്ദനും ഭാര്യ ഡോക്ടർ മീരയുമാണ് ചിത്രത്തിലെ മുഴുനീള കഥാപാത്രങ്ങൾ. അവർക്കിടയിലേക്ക് അമേരിക്കയിൽ നിന്നും വരുന്ന കുടുംബ സുഹൃത്തായ ഡോക്ടർ സഞ്ജയും ഭാര്യയും മകളും കടന്നു വരുന്നതോടെ പ്രധാന ഇതിവൃത്തത്തിലേക്ക് കടക്കുന്ന ചിത്രത്തിൽ, പ്രധാന കഥാപാത്രം എന്നതിലുപരി, ചിത്രത്തിന്റെ ആത്മാവായ അമ്മയുടെ സാന്നിദ്ധ്യം ഒരു വേദനിക്കുന്ന ഛായാചിത്രം പോലെ കടന്നു വരുന്നു. ഗതകാല നന്മകളുടെ നിഷ്കളങ്കതയായി അമ്മയും, അമ്മയുടെ ഓർമ്മകളുടെ ചാലകമായ കുടയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.

നാട്ടിൻപുറത്തെ സാധാരണ ചുറ്റുപാടുകളിൽ നിന്നും പഠിച്ച് ഡോക്ടറായ മുകുന്ദനും നഗരത്തിലെ സമ്പന്നതയുടെ നടുവിൽ വളർന്ന മീരയും തമ്മിലുള്ള അഭിരുചികളിലെയും വീക്ഷണങ്ങളിലെയും പൊരുത്തക്കേടുകൾ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, കുടുംബം തകരാതിരിക്കാൻ മിക്കയിടങ്ങളിലും ഒത്തുതീർപ്പുകൾക്ക് തയ്യാറായി, വേദനയും അപമാനവും കടിച്ചമർത്തി, സ്വത്വം അടിയറവ് വെച്ച് ജീവിക്കേണ്ടി വരുന്ന നിസ്സഹായരായ ഭർത്താക്കന്മാരുടെ പ്രതിനിധിയായി ഡോക്ടർ മുകുന്ദൻ മാറുന്നു. അമ്മയെ ഉപേക്ഷിക്കാനും, പിന്നീട് വീണ്ടെടുപ്പിനെ കുറിച്ച് ചിന്തിക്കാനും അയാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ, അമ്മയിൽ നിന്നും പകർന്നു കിട്ടിയ നന്മയുടെ ഏടുകൾ തന്നെയാണ് എന്ന് കാണാൻ കഴിയും.

മറുവശത്ത്, ഡോക്ടർ സഞ്ജയും കുടുംബവും സ്വന്തം അമ്മയെയും മുകുന്ദന്റെ അമ്മയെയും പരിഗണിക്കുന്നത് പൂരകമായ ഒരു ദ്വന്ദ്വമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ചിന്തകൾ ഉണർത്തുന്ന നിരവധി രംഗങ്ങൾ ഇവർ വരുന്ന സന്ദർഭങ്ങളിൽ പ്രേക്ഷകന് ദർശിക്കാൻ സാധിക്കും. എല്ലാ അർത്ഥത്തിലും സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്ന ഡോക്ടർ മധു മീനച്ചിലിന്റെ പതിവ് ശൈലിയിൽ ഒരുക്കിയിട്ടുള്ള ചിത്രമാണ് ‘അമ്മയുടെ കുട‘.

സാങ്കേതിക വശങ്ങൾ കഥാഗതിയുമായി സംവദിക്കാൻ ഉതകുന്ന തരത്തിലാണ് ചിത്രത്തിൽ പരിഗണിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ കൃത്യമായി ഉൾക്കൊണ്ട് അഭിനയിച്ചിരിക്കുന്ന നടീനടന്മാരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഡോക്ടർ മുകുന്ദന്റെ മകളായി അഭിനയിച്ച ബാലതാരം ഉൾപ്പെടെ എല്ലാവരും പക്വമായ പ്രകടനങ്ങൾ കാഴ്ചവെച്ചിരിക്കുന്നു.

ശിവറാം തേക്കിൻകാട്ടിൽ, ഷിബു കുന്നംകുളം, ഗായത്രി ശിവറാം, മെഹർദിയ ഫൈസ, സ്വയംപ്രഭ തേക്കിൻകാട്ടിൽ, മാസ്റ്റർ ഋഷി കേശവ്, അഭിരാമി, മാസ്റ്റർ ഹൃഷികേശ് ഉണ്ണികൃഷ്ണൻ, മാസ്റ്റർ ഹരിഗോവിന്ദ് ഉണ്ണികൃഷ്ണൻ, മാസ്റ്റർ അമ്പാടി, പ്രീതി രാജേഷ്, ദേവകി വേണുഗോപാൽ, രമാദേവി നായർ, ശിവ് ചരൺ, പദ്മിനി കോവിലമ്മ തിരുവന്നൂർ, വള്ളിയമ്മ കെ മാധവൻ, സൂര്യ ശരത്, അനുപമ കെ എസ്, കോമളം സി എസ്, സിജി വൽസൻ എന്നിവരാണ് അഭിനേതാക്കൾ.

ഛായാഗ്രഹണവും എഡിറ്റിംഗും ഉണ്ണി നീലഗിരി. സംഗീത സംവിധാനം മനുരാജ്, പശ്ചാത്തല സംഗീതം അജ്മൽ ബഷീർ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. ഭാവന രാധാകൃഷ്ണനും ലക്ഷ്മി ദാസുമാണ് ഗായികമാർ.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഷൂട്ടിം‌ഗിനിടെ രജനീകാന്തിനു പരിക്ക്

രജനികാന്തും മകൾ ഐശ്വര്യയും ഒന്നിക്കുന്ന പുത്തൻ ചിത്രം എത്തുന്നു; ലാല്‍ സലാം റിലീസ് പ്രഖ്യാപിച്ചു

ട്രാഫിക്കില്ലാതെ അതിവേഗം കൊച്ചിയിലെത്തണം; വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ

ട്രാഫിക്കില്ലാതെ അതിവേഗം കൊച്ചിയിലെത്തണം; വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ

കലാകാരന്മാരെ വിലക്കുന്ന, സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം; ദേശീയ ജൂറിക്ക് മനുഷ്യ സലാം, കലാസലാം: ഹരീഷ് പേരടി

എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്; രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണ്; കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിനെ വിമർശിച്ച് ഹരീഷ് പേരടി

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

Load More

Latest News

ജനങ്ങളേറ്റെടുത്ത് ‘പ്രാധാനമന്ത്രി വിശ്വകർമ പദ്ധതി’: 10 ദിവസത്തിനകം ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ

രാജസ്ഥാനും മദ്ധ്യപ്ര​ദേശും സന്ദർശിക്കാൻ പ്രധാനമന്ത്രി; രാജസ്ഥാനിൽ 7000 കോടിയുടെയും മദ്ധ്യപ്രദേശിൽ 19,260 കോടി രൂപയുടെയും പദ്ധതികൾക്ക് തുടക്കം കുറിക്കും

‘ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും’ ; ഗുസ്തി താരത്തിനൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വീഡിയോ

ഭക്ഷണം കുറവ്, ഉറക്കമില്ല; പ്രധാനമന്ത്രിയുടെ ദിനചര്യയെ കുറിച്ച് ഗുസ്തി താരം അങ്കിത്

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങി; അച്ഛനും മകനും മരിച്ചു

മലപ്പുറത്ത് ഒമ്പതുവയസുകാരന് പുഴയിൽ വീണ് ദാരുണാന്ത്യം

റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് പ്രശ്‌നമല്ല , താൻ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകൻ ; പാർട്ടി പറഞ്ഞാൽ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കല്‍

റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് പ്രശ്‌നമല്ല , താൻ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകൻ ; പാർട്ടി പറഞ്ഞാൽ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കല്‍

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies